ഇരിട്ടി: ഇരിട്ടി പയഞ്ചേരി സ്വദേശിനി എഴുപതുകാരി മുഴക്കുന്നിലെ വീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പ്രതി എന്ന് സംശയിക്കുന്ന ആറളം സ്വദേശിയായ സിപിഎം പ്രവര്‍ത്തകനെ ഇരിട്ടി പോലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ കസ്റ്റഡിയില്‍ എടുത്തു നാല്‍പ്പത്തി എട്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതിയെന്നു സ്ഥിരീകരിക്കാനോ അറസ്റ്റ് ചെയ്യാനോ പോലീസ് കൂട്ടാക്കാത്തത് ഉന്നത തലത്തിലുള്ള ഇടപെടല്‍ മൂലമാണെന്ന് സംശയം. സി പി എമ്മിലെ ഒരു ഉന്നത നേതാവിന്റെ സഹോദരന് എന്നതും യുവാവ് സി പി എമ്മിന്റെ സജീവ പ്രവര്ത്തകന് എന്നതുമാണ് മറ്റു കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോവുന്നതിനു പോലീസിന് തടസ്സം സൃഷ്ടിക്കുന്നത് എന്നാണു പറയപ്പെടുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പയഞ്ചേരി വികാസ് നഗര്‍ സ്വദേശിനിയായ വയോധിക മുഴക്കുന്നിലെ തറവാട്ടു വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലൈംഗിക പീഡനം സ്ഥിരീകരിക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എന്നാണറിയുന്നത്. ഇത്തരത്തില്‍ ഒരു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടും പ്രതിയെന്നു സംശയിക്കുന്നയാളെ കസ്റ്റഡിയില്‍ എടുത്തിട്ട് നാല്‍പ്പത്തി എട്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും എന്തുകൊണ്ട് പ്രതിയെന്നു സംശയിക്കുന്നയാളെ സ്ഥിരീകരിക്കാനോ അല്ലെങ്കില്‍ വിട്ടയക്കാനോ പോലീസ് കൂട്ടാക്കാത്തത് ഇതിലെ ഉന്നത സിപിഎം ഇടപെടല്‍ തന്നെയാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: