ചാലക്കുടി: മദ്യ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തായിരുന്ന ചാലക്കുടി ഇനി മദ്യം ഇല്ലാത്ത നഗരമെന്ന ഖ്യാതി നേടുകയാണ്.പുതിയ നിയമത്തിന്റെ ഭാഗമായി ബീവറേജ് വില്‍പ്പനശാലയും ബീര്‍ വൈന്‍ പാര്‍ലറും ക്ലബ്ബും പൂടിയതോടെ മദ്യ വില്‍പ്പനയിലൂടെ സംസ്ഥാനത്ത് തന്നെ ഒന്നാം സ്ഥാനം നേടിയ ചാലക്കുടി മദ്യമുക്ത നഗരമാകുന്നു.
ചാലക്കുടി മേഖലയില്‍ ഇനി മദ്യം ലഭിക്കുവാന്‍ അടിച്ചിലിയിലുള്ള ബിവറേജ് വില്‍പ്പന ശാലയിലോ, മംഗലശ്ശേരി ക്ലബ്ബിലേക്കോ പോകണം. അല്ലെങ്കില്‍ ചുരുക്കും ചില കള്ളു ഷാപ്പുകളെ ആശ്രയിക്കണം.
ചാലക്കുടയിലെ ബീവറേജ് മദ്യവില്‍പ്പന ശാല നഗരസഭയുടെ മാര്‍ക്കറ്റ് കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുവാന്‍ അനുവാദം നല്‍കിയിരുന്നെങ്കിലും ഒരാഴ്ചയില്‍ കൂടതല്‍ സമയം വേണ്ടി വരുമെന്ന് നഗരസഭ അധികൃതര്‍ പറയുന്നു.എന്തായാലും ഇന്ന് മുതല്‍ ചാലക്കുടി മദ്യമുക്ത നഗരമായി മാറുകയാണ്.
കോസ്മോസ് ക്ലബ്ബ് ദേശീയപാതക്ക് സമീപത്തായതുമൂലമാണ് അടച്ചുപൂട്ടേണ്ടി വന്നത്. പ്രവേശന കവാടം മാറ്റി സ്ഥാപിച്ച് വില്‍പ്പന തുടരുവാനുള്ള നീക്കം ക്ലബ്ബ് ഭാരവാഹികള്‍ നടത്തുമെന്നാണ് സൂചന. ചാലക്കുടിക്ക് അടുത്ത നഗരങ്ങളിലോ ഗ്രാമ പ്രദേശങ്ങളിലോ മദ്യവില്‍പ്പന ഇല്ല. അങ്കമാലി, കൊടകര, പുതുക്കാട് തുടങ്ങിയവിടങ്ങളിലും ഇനി മദ്യ വില്പ്പനയില്ലാതാവുകയാണ്.
മേലൂര്‍ പഞ്ചായത്തിലെ അടിച്ചിലിയില്‍ മാത്രമേ മേഖലയില്‍ ഇനി ബീവറേജ് മദ്യ വില്‍പ്പനശാല ഉണ്ടാവുകയൂള്ളൂ. റോഡില്‍ നിന്ന് മാറി സ്ഥിതി ചെയ്യുന്ന ചുരുക്കം കള്ളു ഷാപ്പുകള്‍ പ്രവര്‍ത്തിക്കും. കൊരട്ടിയിലെ ബിവറേജ് വില്‍പ്പന ശാല മാറ്റി സ്ഥാപിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: