ആലപ്പുഴ: ജില്ലയില്‍ ഇനി നാലു ബിവറേജസ് ഔട്ട് ലെറ്റുകള്‍ മാത്രം. ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ നിര്‍ത്തലാക്കണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മറ്റ് ഷോപ്പുകള്‍ ഇന്നലെയോടെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. കണ്‍സ്യൂമര്‍ ഫെഡിന്റെ നിയന്ത്രണത്തിലുള്ള ആലപ്പുഴ, അമ്പലപ്പുഴ മദ്യശാലകള്‍ 31നു തന്നെ പൂട്ടി. ഇതിനു പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല. ബിവറേജസ് കോര്‍പറേഷനു കീഴിലുള്ള ചേര്‍ത്തല, മുഹമ്മ, തൃക്കുന്നപ്പുഴ, പള്ളിപ്പാട് എന്നിവിടങ്ങളിലെ ഷോപ്പുകളില്‍ മാത്രമാണ് ഇന്നുമുതല്‍ പ്രവര്‍ത്തിക്കുക. ബിവറേജസിന്റെ തുറവൂര്‍ അരൂര്‍, കലവൂര്‍, നെടുമുടി, തകഴി, എടത്വ, കായംകുളം എന്നീ ഔട്ട്ലെറ്റുകള് പൂട്ടി. ചേര്‍ത്തലയില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്ലെറ്റുകള് നഗരസഭ ലൈസന്‍സ് നല്കിയാല് മാത്രമേ തുറക്കാനാകൂ. നിലവില്‍ ലൈസന്‍സുള്ള ബാറുകള്‍ക്ക് സപ്തംബര്‍ 30 വരെ പ്രവര്‍ത്തിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: