തുറവൂര്‍: എഴുപുന്ന തെക്ക് വല്യത്തോട് മഹാ വിഷ്ണു ക്ഷേത്രത്തിന് കിഴക്ക് ഭാഗത്ത് നിര്‍മ്മാണം മുടങ്ങിക്കിടക്കുന്ന തുറന്ന കാന ജനങ്ങള്‍ക്ക് അപകടക്കെണിയാകുന്നു.
കോടംതുരുത്ത് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ വല്യത്തോട് 76 നമ്പര്‍ അംഗനവാടി കെട്ടിടത്തിന്റെ വടക്ക് ഭാഗത്തായി നിര്‍മ്മിച്ച കാനയാണ് 200 മീറ്ററോളം തുറന്നു കിടക്കുന്നത്. ഇവിടെ പൊതുവഴി ആയതിനാല്‍ രാത്രി കാലങ്ങളില്‍ പലരും ഇരുട്ടില്‍ തട്ടി കാനയില്‍ വീണ് പരിക്കേല്‍ക്കുന്നുണ്ട്.
അങ്കണവാടിയിലെ കുട്ടികളെ പകല്‍ സമയങ്ങളില്‍ കാന തുറന്നു കിടക്കുന്നതിനാല്‍ പുറത്തേക്ക് വിടാന്‍ ഭയമാണെന്ന് അംഗനവാടി ജീവനക്കാര്‍ പറഞ്ഞു. കാനയ്ക്ക് കിഴക്കോട്ട് ള്ള സ്ഥലത്ത് കുടി കായലിലേക്ക് പോകുന്നതിന് സ്ഥലം ഉടമകളുടെ അനുവാദം ലഭിക്കാത്തതാണ് പണി പുനഃരാരംഭിക്കാത്തതെന്ന് വാര്‍ഡ് അംഗം ബിനിഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: