മുളങ്കുന്നത്തുകാവ്: തിരുവമ്പാടി ക്ഷേത്രത്തില്‍ ശീവേലി എഴുന്നള്ളിപ്പിന് തുടക്കം കുറിച്ച തിരുവമ്പാടി ഉണ്ണികൃഷ്ണന് ഇനി ക്ഷേത്രത്തിലെ ശീവേലിക്കുണ്ടാകില്ല. ശനിയാഴ്ച വൈകീട്ട് നാലരയോടെ ഉണ്ണികൃഷ്ണന് ചരിഞ്ഞു. തിരുവമ്പാടി ദേവസ്വത്തിന്റെ ആനപ്പറമ്പായ അമ്പലപുരത്തായിരുന്നു ഉണ്ണികൃഷ്ണന്റെ അവസാന നാളുകള്‍.
1973 ലാണ് തിരുവമ്പാടി ക്ഷേത്രത്തില്‍ ഉണ്ണികൃഷ്ണനെ നടയിരുത്തിയത്. അന്നു മുതല്‍ ക്ഷേത്രത്തില്‍ നിത്യശീവേലിയും ആരംഭിച്ചു. ഹിന്ദി സിനിമയില്‍ ധര്‍മ്മേന്ദ്ര നായകനായ ഹാത്തി മേരേ സാത്തി എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. തിരുവമ്പാടി ക്ഷേത്രത്തില്‍ വന്നതിനു ശേഷം തിരുവമ്പാടി തമ്പാന് എന്ന ചിത്രത്തിലും അഭിനയിച്ചു.
ശാന്ത സ്വഭാവക്കാരനായ ആനക്ക് ശീവേലി ചടങ്ങുകള്‍ ഹൃദ്യസ്ഥമായിരുന്നു. പാപ്പാന്മാര് ഇല്ലെങ്കിലും ശീവേലി ചടങ്ങുകള്‍ പൂര്ത്തിയാക്കുമായിരുന്നും തൃശൂര്‍ പൂരം അടക്കം ജില്ലയിലും പുറത്തും പ്രമുഖ പൂരങ്ങളില്‍ നിറസാന്നിദ്യമായിരുന്നു നാല് വര്‍ഷം മുമ്പ് അപസ്മാരം വന്നു പിന്നിട് രണ്ട് വര്‍ഷം മുന്‍പ് വാദം പിടിപെടുന്നതു വരെ ശീവേലി ചടങ്ങുകള്‍ക്ക് നിറസാന്നിദ്ധ്യമായിരുന്നു.
പുറത്തെ ചടങ്ങുകള്‍ക്കും പോയിരുന്നു. 50 വയസായിരുന്നു. അപസ്മാരവും ഉണ്ണികൃഷ്ണനെ തളര്‍ത്തി. കഴിഞ്ഞ ഒരു മാസമായി ആന കിടപ്പിലായിരുന്നു. എഴുന്നേല്ക്കുവാന് ഏറെ ബുദ്ധിമുട്ടായപ്പോഴും ദേവസ്വം ചികിത്സ തുടര്‍ന്നും ഞായറാഴ്ച കോടനാട്ട് ജഡം സംസ്ക്കരിക്കും.
ആനയെ അവസാനമായി കാണന്‍ നിരവധി ആളുകളാണ് അമ്പലപുരത്തെ എത്തികൊണ്ടിരിക്കുകയാണ് ആരുമായി ഇണങ്ങി ചേരുന്ന ഉണ്ണികൃഷണനെ വലിയ ആരാധകരുടെ വലയം ഉണ്ട് തിരുവമ്പാടി ക്ഷേത്രം ഭാരവാഹികളായ പി ചന്ദ്രശേഖരന്, പ്രൊഫ.മാധവന്‍കുട്ടി കെ.ഗിരിഷ്കുമാര്‍ എന്നിവര്‍ ആനയക്ക് പട്ട് ചാര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: