കൊച്ചി: ആര്‍ഷ ധര്‍മ്മ പ്രയോഗത്തിന്റെ ആചാര്യന് പി. പരമേശ്വരന് നവതി പ്രണാമം. എഴുതിരിയിട്ട നിറദീപം തെളിച്ചതോടെ ഇനി വ്യാപകവും വിപുലവുമായ ആഘോഷങ്ങളെങ്ങും.
പി. പരമേശ്വരന്റെ സാന്നിധ്യത്തില്‍ സരസ്വതീ വന്ദനത്തോടെ തുടങ്ങിയ ആഘോഷ പരിപാടിക്ക് നാളന്ദ സര്‍വകലാശാലാ ചാന്‍സലര്‍ ഡോ. വിജയ് ഭട്കര്‍ ആദ്യ നാളം കൊളുത്തി. ജ്ഞാന വിജ്ഞാനങ്ങളുടെ ആചാര്യനും ഋഷി പരമ്പരയുടെ തുടര്ക്കണ്ണിയുമായ പരമേശ്വരന് 125 വര്‍ഷം നമുക്കൊപ്പമുണ്ടാകട്ടെയെന്ന് ഭട്കര്‍ ആശംസിച്ചു.
ഋഷിയും സന്യാസിയുമൊന്നിച്ച പരമേശ്വര്‍ജിയുടെ വ്യക്തിത്വത്തില്നിന്ന് അദ്ദേഹം പോലുമറിയാതെ ജീവിതത്തില്‍ ഏറെ പഠിച്ചെന്ന് മുഖ്യപ്രഭാഷണം നടത്തിയ എസ്. ഗുരുമൂര്‍ത്തി പറഞ്ഞു.
വിവിധ സംഘടനകളുടെ മുതിര്‍ന്ന പ്രവര്‍ത്തകരും ദേശീയ സംഘാടകരും ഉള്‍പ്പെടെ പ്രമുഖര്‍ ഒട്ടേറെ പങ്കെടുത്ത പരിപാടി, വിചാര-വികാരങ്ങളുടെ സമ്മേളന വേദി കൂടിയായി. സെമിനാറില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
സെമിനാറുകള്‍ ഇന്ന് കാലത്ത് 9.30ന് ആരംഭിക്കും. ഉച്ചവരെ തുടരും. സമാദരണ സഭ വൈകിട്ട് നാലു മണിക്ക്, എളമക്കര ഭാസ്കരീയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: