ഇടുക്കി: കൊട്ടാക്കമ്പൂരില്‍ ജോയിസ് ജോര്‍ജ് എംപിക്കു പിന്നാലെ സിപിഎം നേതാവ് ജോണ്‍ ജേക്കബും ഭൂമി തട്ടിപ്പ് വിവാദത്തില്‍. 1999ല്‍ കൊട്ടാക്കമ്പൂര്‍ വില്ലേജില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 13 കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നാലേക്കര്‍ വീതം വസ്തു നല്‍കിയിരുന്നു. ഈ 52 ഏക്കര്‍ വസ്തുവാണ് റോയല്‍ അഗ്രികള്‍ച്ചര്‍ കമ്പനിയുടെ എംഡി ജോണ്‍ ജേക്കബ് തട്ടിയെടുത്തത്.
ഇടനിലക്കാരെ വച്ച് നടത്തിയ ഈ തട്ടിപ്പ് ജോയിസ് ജോര്‍ജ് എംപിയും ബന്ധുക്കളും ഉള്‍പ്പെട്ട കൊട്ടാക്കമ്പൂര്‍ ഭൂമി തട്ടിപ്പ് കേസിനു സമാനം. സംഭവത്തെക്കുറിച്ച് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്നും ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: