കുന്നത്തൂര്‍: പോരുവഴി പഞ്ചായത്ത് ഓഫീസില്‍ നാടകീയ സംഭവങ്ങള്‍. സിപിഎം പഞ്ചായത്ത് വനിത പ്രസിഡന്റിനെയും എല്‍ഡിഎഫ് വനിത അംഗങ്ങളെയും റൂമില്‍ പൂട്ടിയിട്ട് സിപിഎം നേതാവിന്റെ പ്രതിഷേധം. പഞ്ചായത്ത് കമ്മിറ്റി യോഗത്തിനിടെയാണ് സംഭവം.
വികസന ഫണ്ട് ചെലവഴിക്കുന്നതില്‍ ജില്ലയില്‍ ഏറ്റവും പിന്നോക്കം നില്ക്കുന്ന പഞ്ചായത്താണ് പോരുവഴി. ഇതിന്മേല് ചര്‍ച്ച നടത്തുകയും എല്‍ഡിഎഫ് അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. തുടര്‍ന്നാണ് വികസനസമിതി ചെയര്‍പേഴ്സന്റെ ഭര്‍ത്താവും സിപിഎം എല്‍സി അംഗവുമാണ് പഞ്ചായത്തില്‍ അതിക്രമിച്ച് കടന്ന്കോണ്ഫറന്സ് ഹാളിലുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റിനേയും അംഗങ്ങളെയും പൂട്ടിയിട്ടത്. ശേഷം കടന്നുകളഞ്ഞു. വനിത അംഗങ്ങള്‍ അലറിവിളിച്ച് ബഹളം വച്ചതിനെ തുടര്‍ന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ എത്തിയാണ് ഇവരെ തുറന്നുവിട്ടത്. സിപിഎം നേതൃത്വം ഈ സംഭവം മൂടി വയ്ക്കാനാണ് ശ്രമം നടക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളിലെ തര്‍ക്കമാണ് ഇപ്പോള്‍ ഇപ്പോള്‍ പരസ്യ കൈയാങ്കളിയിലെത്തിയിരിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മോഹിച്ച് വനിത അംഗങ്ങളും നിലവിലെ പ്രസിഡന്റും തമ്മില്‍ തുടക്കം മുതല്‍ ശീതസമരമാണ് നടക്കുന്നത്. ഇവരുടെ ശീതസമരം കാരണം പഞ്ചായത്ത് വികസന കാര്യങ്ങളില്‍ വളരെ പിന്നിലാണ്. ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം ജില്ലാ പഞ്ചായത്തിന് കീഴിലെയും ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന് കീഴിലെയും പഞ്ചായത്തുകളില്‍ വികസനകാര്യത്തില്‍ പിന്നിലാണ് പോരുവഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: