കുട്ടനാട്: കോട്ടയം ജില്ലയില്‍ കിണറുകളിലും കുളങ്ങളിലും ജലനിരപ്പു താഴ്ന്നു തുടങ്ങിയതോടെ കുട്ടനാട്ടില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിത്തുടങ്ങി.
കുട്ടനാടിന്റെ വടക്കന്‍ പ്രദേശങ്ങളായ നീലംപേരൂര്‍, കാവാലം ഗ്രാമപഞ്ചായത്തുകളിലാണ് ഏറ്റവുമധികം ശുദ്ധജലക്ഷാമം. വാട്ടര്‍ അതോറിറ്റിയുടെ ടാപ്പുകളില്‍ വര്‍ഷങ്ങളായി വെള്ളമെത്താത്ത ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ പാചകാവശ്യങ്ങള്‍ക്കായി വെള്ളം വിലയ്ക്കുവാങ്ങുകയാണ്. ലിറ്ററിനു അമ്പതു മുതല്‍ നൂറുരൂപവരെ നല്‍കിയാണ് ഇവിടുത്തുകാര്‍ വെള്ളം വാങ്ങുന്നത്.
തുരുത്തി, കുറിച്ചി, ചിങ്ങവനം മുതലായ പ്രദേശങ്ങളില്‍ നിന്നാണ് കുടിവെള്ളമെത്തിട്ടിരുന്നത്. എന്നാല്‍ വേനല്‍ ആരംഭിച്ചതോടെ കിഴക്കന്‍ പ്രദേശങ്ങളിലെ ചെറുകുളങ്ങളും വറ്റിത്തുടങ്ങി. ഇതോടെ പതിവു സ്ഥലങ്ങളില്‍ നിന്നും വെള്ളം ശേഖരിക്കാന്‍ നാട്ടുകാര്‍ കച്ചവടക്കാരെ അനുവദിക്കുന്നില്ല. ലോറികളിലും വള്ളങ്ങളിലും റവന്യു വകുപ്പിന്റെ ജലവിതരണം നടക്കുന്നുണ്ടെങ്കിലും എല്ലാവര്‍ക്കുമുള്ള വെള്ളം ലഭിക്കുന്നില്ല.
കാവാലത്തും നീലംപേരൂരിലും ഇരുപതിലേറെ വില്‍പ്പനക്കാരുണ്ട്. നീരേറ്റുപുറം ട്രീറ്റുമെന്റ് പ്ലാന്റില്‍ നിന്നും കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള മെത്തിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഫണ്ടുപയോഗിച്ചുള്ള പ്രധാന പൈപ്പുലൈന്‍ സ്ഥാപിക്കുന്ന ജോലികളും ഇനിയും പൂര്‍ത്തിയായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: