ആലപ്പുഴ: ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത് നാലു ബിവറേജസ് ഔട്ട് ലെറ്റുകള്‍ മാത്രം. മദ്യപര്‍ മദ്യഷോപ്പുകള്‍ക്ക് മുന്നില്‍ ക്യു നിന്ന് വലയുന്നു. മണിക്കുറുകള്‍ ക്യു നിന്നാല്‍ മാത്രമെ സാ ധനം കിട്ടുകയുള്ളു. ദുര സ്ഥലങ്ങളില്‍ നിന്ന് പോ ലും അവശേഷിക്കുന്ന ഔട്ട്ലെറ്റുകളില് മദ്യം വാങ്ങാനെത്തുകയാണ്.
രാവിലെ ഏഴിന് തന്നെ എത്തി ക്യുവില്‍ നിന്നവരും ഉണ്ട്. ഏറെ നേരം ക്യു നിന്ന് മദ്യം വാങ്ങിക്കൊടുക്കുന്നതിന് കൂടുതല്‍ പണം ഈടാക്കുന്ന വിരുതന്മാരും ഉണ്ട്. വരും ദിവസങ്ങളിലും സ്ഥിതി ഇതുതന്നെയാണെങ്കില്‍ വ്യാജമദ്യ വില്‍പ്പനക്കാര്‍ക്ക് കൊയ്ത്തായിരിക്കുമെന്നാണ് സ്ഥിരം മദ്യപര്‍ പറയുന്നത്.
സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയോട് മദ്യവില്‍പ്പന ശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിന് ആറു മാസത്തെ സാവകാശം ചോദിക്കുമെന്ന വാര്‍ത്തകളിലാണ് ഇവര്‍ ഇപ്പോള്‍ ആശ്വാസം കൊള്ളുന്നത്. തങ്ങളുടെ ബുദ്ധിമുട്ട് കാണാന്‍ സര്‍ക്കാര്‍ പോലും തയ്യാറാകുന്നില്ലെന്നാണ് അവരുടെ പരാതി.
ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ നിര്‍ത്തലാക്കണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നാലെണ്ണം ഒഴികെയുള്ള മദ്യഷോപ്പുകള്‍ക്ക് കാഴു വീണത്. ബിവറേജസ് കോര്‍പറേഷനു കീഴിലുള്ള ചേര്‍ത്തല, മുഹമ്മ, തൃക്കുന്നപ്പുഴ, പള്ളിപ്പാട് എന്നിവിടങ്ങളിലെ ഷോപ്പുകളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ലൈസന്‍സുള്ള ബാറുകള്‍ക്ക് സപ്തംബര്‍ 30 വരെ പ്രവര്‍ത്തിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: