കോഴിക്കോട്: ഉപയോഗിക്കാതെ അലമാരയില്‍ കിടക്കുന്ന വസ്ത്രങ്ങള്‍ ആവശ്യക്കാര്‍ക്ക് നല്‍കാനുള്ള സന്മനസ് കാണിക്കണമെന്ന് സാഹിത്യകാരി കെ.പി. സുധീര. ഭക്ഷണത്തെക്കാള്‍ , കൂടുതല്‍ വസ്തങ്ങള്‍ വാങ്ങാനാണ് ഇന്ന് മലയാളികള്‍ പണം ചെലവഴിക്കുന്നത്. ഈ വസ്ത്രങ്ങള്‍ ഒരു മാസം പോലും ഉപയോഗിക്കാറുമില്ല. സുധീര പറഞ്ഞു. സദയം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ‘സ്നേഹമീകുപ്പായം’ പദ്ധതി മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. നിര്‍ധന രോഗികള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ എന്നിവര്‍ക്കായാണ് സദയം സൗജന്യമായി വസ്ത്രം നല്കുന്ന തുറന്ന സേവന കേന്ദ്രം തുടങ്ങിയത്.
ട്രസ്റ്റ് ചെയര്മാന് എം.കെ. രമേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി എം. സിബ്ഹത്തുള്ള, സിനിമാനടി കോഴിക്കോട് ശാരദ, ഡോ. ത്വല്‍ഹത്ത്, ഫിറോസ് സേലം, പി.കെ.ബാപ്പുഹാജി, സര്‍വ്വദമനന്‍ കുന്ദമംഗലം, പി. തങ്കമണി, ഇ.കെ. ജയശ്രീ, എം.കെ. ഉദയേന്ദ്രകുമാര്‍ പ്രസംഗിച്ചു. സ്നേഹമീകുപ്പായത്തിന്റെ ആദ്യഘട്ടമാണിത് തുടര്‍ന്ന് കുന്ദമംഗലം, വയനാട്, മുക്കം എന്നിവിടങ്ങളില്‍ നടപ്പാക്കും.
ആവശ്യമില്ലാത്ത വസ്ത്രങ്ങള്‍, ആവശ്യക്കാര്‍ക്ക് നല് കുന്ന സ്ഥിരം പദ്ധതി ഉണ്ടാകണമെന്നും ഇതിനായി മുന്നിട്ടിറങ്ങിയ സദയത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും ജില്ലാ കലക്ടര്‍ യു.വി. ജോസ് പറഞ്ഞു. സദയത്തിന്റെ സ്നേഹമീകുപ്പായത്തിന് എല്ലാവിധ സഹായവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്കി. സ്നേഹമീ കുപ്പായം തുറന്ന സേവന കേന്ദ്രം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: