അന്തിക്കാട്:അന്തിക്കാട് പാടശേഖര സമിതിയുടെ അയ്യപ്പന് കോള്‍, ഭഗവതിക്കോള് പടവിലെ കര്‍ഷകരോട് സര്‍ക്കാരിന് അവഗണന. ആറ് ദിവസം മുമ്പ് കൊയ്തെടുത്ത നെല്ല് തൂക്കം എടുക്കാതെയാണ് ദുരിതത്തിലാക്കിയത്.
കഴിഞ്ഞ ദിവസം വാലപാമ്പില് ശിവന്റെ നിലത്തിലെ മൂപ്പെത്താതെ കൊയ്തെടുത്ത നെല്ല് നേരിട്ട് സിവില്‍ സപ്ലെസില് എത്തിച്ചിരുന്നു. നെല്ല് മൂപ്പില്ലെന്ന കാരണത്താല്‍ എടുക്കാന്‍ കഴിയില്ലെന്നും തിരിച്ച് കൊണ്ട് പോകണമെന്നും ആവശ്യപ്പെട്ടു. മൂപ്പെത്താത്ത നെല്ല് എടുക്കണമെങ്കില്‍ അഞ്ച് ശതമാനം കിഴിവ് നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകാതെ നെല്ല് സിവില്‍ സെപ്ലെസില് നിന്നും കൊണ്ടുവന്നില്ല.
എന്നാല്‍ ഈ സാഹചര്യം മുതലെടുത്ത് 6 ദിവസം മുമ്പ് മൂപ്പെത്തി കൊയ്തെടുത്ത് പാടത്ത് സൂക്ഷിച്ച നെല്ലിനും സിവില്‍ സെപ്ലെസ് അഞ്ച് ശതമാനം കിഴിവ് ആവശ്യപ്പെട്ട് കര്‍ഷകരെ ദ്രേഹിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കര്‍ഷകരെ സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ള പാടശേഖര സമിതിയും സിവില്‍ സെപ്ലെസിന്റെ ആവശ്യം അംഗീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
കൃഷി മന്ത്രിയുടെ സ്വന്തം നാട്ടില്‍ കര്‍ഷകരോട് കാണിക്കുന്ന ഈ അവഗണനയില്‍ കര്‍ഷകമോര്‍ച്ച അന്തിക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.
എത്രയും വേഗം നെല്ല് സംഭരിക്കാനുള്ള നടപടിയെടുക്കാത്ത പക്ഷം കൃഷി മന്ത്രിയെ തടയുന്നതുള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: