പാല: വെള്ളാപ്പാട് വനദുര്ഗ്ഗാ ദേവീക്ഷേത്രത്തില്‍ മീനപ്പൂരമഹോത്സവം 4 മുതല്‍ 8 വരെ ആഘോഷിക്കും. 7നാണ് പ്രസിദ്ധമായ ജീവീത എഴുന്നള്ളത്ത്.8ന് പൊങ്കാല. ദുര്‍ഗ്ഗാ ദേവിയുടെ ചൈതന്യം ആവാഹിച്ച പ്രധാന ജീവീത എഴുന്നള്ളത്തിനെ ടൗണ്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്ന് ഭദ്രകാളിയുടെയും ശിവപാര്‍വ്വതിമാരുടെയും ചൈതന്യം ആവാഹിച്ച രണ്ടു ജീവീതകള് എതിരേറ്റ് വെള്ളാപ്പാട് ക്ഷേത്രത്തിലേക്ക് കൊണ്ടു പോകുമെന്ന പ്രത്യേകത ഇത്തവണയുണ്ടെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.4ന് വൈകുന്നേരം കാണിക്ക മണ്ഡപ സമര്‍പ്പണം ദേവസ്വം ബോര്‍ഡ് എക്സി. എഞ്ചിനീയര്‍ ആര് അജിത്കുമാര്‍ നിര്‍വ്വഹിക്കും. അഡ്വ. കെ .ആര് ശ്രീനിവാസന് അധ്യക്ഷത വഹിക്കും. നിര്‍ധന യുവാവിന് വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്ക് ധനസഹായം നല്കുന്ന ചടങ്ങ് ദേവസ്വം കമ്മീഷണര്‍ ഗോപീകൃഷ്ണന് നിര്‍വ്വഹിക്കും.6ന് ഒന്‍പത് മണിക്ക് കടപ്പാട്ടൂര്‍ മഹാദേവന്റെ ആറാട്ട് എഴുന്നള്ളിപ്പിന് സ്വീകരണം നല്‍കും. 7ന് വൈകിട്ട് നാലുമണിക്ക് ളാലം മഹാദേവക്ഷേത്രത്തിലേക്ക് ജീവീത എഴുന്നള്ളത്ത്,ഏഴുമണിക്ക് ടൗണ്‍ബസ് സ്റ്റാന്‍ഡിന് സമീപം എതിരേല്‍പ്പ്, മൂന്ന് ജീവീതകള് സംഗമിക്കുന്ന എഴുന്നള്ളത്തിന് താലപ്പൊലി വാദ്യമേളങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍ എന്നിവ അകമ്പടിയേകും.എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ എത്തിയശേഷം വിളക്കന്‍പൊലി നടക്കും. 8ന് രാവിലെ ഒന്‍പതിന് പൊങ്കാല ,10.30ന് പൊങ്കാല സമര്‍പ്പണം.ജീവിത എഴുന്നള്ളത്തിന് എത്തിച്ചേരുന്ന ഭക്തര്‍ക്ക് മടക്ക യാത്രക്കുള്ള വാഹനസൗകര്യം ക്ഷേത്ര ഭാരവാഹികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: