മുംബൈ: കെനിയയുടെ ജോയ്സിലിന്‍ ജെപ്കോസ്ഗി മുന്ന് ലോക റെക്കോര്‍ഡുകള്‍ സ്ഥാപിച്ച് പ്രേഗ് ഹാഫ് മാരത്തണില്‍ ജേതാവായി.
ഹാഫ് മാരത്തണില്‍ പുതിയ ലോക റെക്കോഡിട്ട ജോയ്സിലിന്‍ പത്തു കിലോമീറ്ററിലും പതിനഞ്ച് കിലോമീറ്ററിലും ഏറ്റവും വേഗതയാര്‍ന്ന സമയവും കുറിച്ചു. ഒരുമണിക്കൂര്‍ നാലു മിനിറ്റ് അമ്പത്തിരണ്ട് സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഹാഫ് മാരത്തണില്‍ പുതിയ റെക്കോഡിട്ടത്.യുഎയില്‍ ഈ വര്‍ഷമാദ്യം റാസ് അല്‍ ഖൈമ സസ്ഥാപിച്ച ഒരുമണിക്കര് അഞ്ചുമിനിറ്റ് ആറുസെക്കന്ഡിന്റെ റെക്കോഡാണ് വഴിമാറിയത്.
ഹാഫ് മാരത്തണിനിടയ്ക്ക് 10 കിലോമീറ്റര്‍ 30.05 സെക്കന്‍ഡിലും 15 കിലോമീറ്റര്‍ 45.37 സെക്കന്‍ഡിലും പൂര്‍ത്തിയാക്കിയാണ് റെക്കോഡിട്ടത്.
നിലവിലുളള ജേതാവായ വിയോള രണ്ടാം സ്ഥാനവും ഫാന്‍സി മൂന്നാം സ്ഥാനവും നേടി.
പുരുഷ വിഭാഗത്തില്‍ എത്യോപ്യയുടെ താമിറാന്റ് ടോള ഒന്നാം സ്ഥാനം ഓടിയെടുത്തു.കെനിയയുടെ ജോസഫ് തനൂയി രണ്ടാം സ്ഥാനവും ജോയ്ഫ്രീ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: