വെസ്റ്റ് വാന്‍കൂവര്‍ (കാനഡ): വനിതാ ഹോക്കി ലോക ലീഗ് റൗണ്ട് രണ്ടില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം.ആദ്യ മത്സരത്തില്‍ അവര്‍ യുറുഗ്വായെ തകര്‍ത്തു.ഷൂട്ടൗട്ടില്‍ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണ് ഇന്ത്യ ജയിച്ചുകയറിയത്.
നിശ്ചിതസമയത്ത് ഇരുടീമുകളും രണ്ടു ഗോള്‍ വീതം നേടി സമനില പിടിച്ചതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ടില്‍ വിജയിയെ നിര്‍ണയിച്ചത്.ഷൂട്ടൗട്ടില്‍ ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ റാണി,മോണിക്ക, ദീപിക, നവജ്യോത് കൗര്‍ എന്നിവര്‍ ലക്ഷ്യം കണ്ടു.
ഇന്ത്യയുടെ തുടക്കം നന്നായി.ആറാം മിനിറ്റില്‍ ഗോള്‍ നേടി ക്യാപ്റ്റന്‍ റാണി ടീമിനെ മുന്നിലെത്തിച്ചു. 45-ാം മിനിറ്റില്‍ മിനിറ്റില്‍ യുറുഗ്വായ് സമനില നേടി.മറിയ തെരേസ വിയാനയാണ് ഗോള്‍ കുറിച്ചത്. നാലു മിനിറ്റുകള്‍ക്കു ശേഷം ഇന്ത്യ വീണ്ടു മുന്നിലെത്തി.വന്ദന ഫീല്‍ഡ് ഗോളിലൂടെയാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്.എന്നാല്‍ പ്രതിരോധ പിഴവു വരുത്തിയ ഇന്ത്യ സമനില വഴങ്ങി. പെനാല്‍റ്റി സ്ട്രോക്ക് ഗോളാക്കി മാനുവേല വിലാറ യുറുഗ്വയെ ഇന്ത്യയ്ക്കൊപ്പം എത്തിച്ചു.
അവസാന നിമിഷങ്ങളില്‍ ഇന്ത്യന്‍ മുന്നേറ്റനിരക്കാര്‍ യുറുഗ്വായ് സര്‍ക്കിളില്‍ നിരന്തരം റെയ്ഡ് നടത്തി.പക്ഷെ അവസരങ്ങളൊന്നും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: