ലിയോണ്‍: പാരീസ് സെന്റ് ജെര്മെയിന് (പിഎസ്ജി ) ഫ്രഞ്ച് ലീഗ് കപ്പ് നിലനിര്‍ത്തി. ലിയോണില്‍ നടന്ന ഫൈനലില്‍ അവര്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് മോണോക്കോയെ തോല്‍പ്പിച്ചു.തുടര്‍ച്ചയായ നാലാം തവണയാണ് പിഎസ്ജി ഫ്രഞ്ച് ലീഗ് കപ്പ് നേടുത്തത്.
അര്‍ജന്റീനയുടെ ഇന്റര്‍നാഷണല്‍ താരം എയ്ഞ്ചല്‍ ഡി മാറിയയാണ് പിഎസ്ജിക്ക് അനായാസ വിജയം ഒരുക്കിയത്. ഒരുഗോള്‍ നേടിയ മാറിയ രണ്ടു ഗോളിന് അവസരമൊരുക്കുകയും ചെയ്തു.
കളിക്ക് നാലുമിനിറ്റു പ്രായമായപ്പോള്‍ പിഎസ്ജി ജൂലിയന്‍ ഡ്രാക്സലറുടെ ഗോളില്‍ ലീഡ് നേടി.എന്നാല്‍ അരമണിക്കൂറിനുശേഷം മോണോക്കോ ഒപ്പമെത്തി.തോമസ് ലീമറുടെ ബൂട്ടില്‍ നിന്നാണ് സമനില ഗോള്‍ പിറന്നത്.
ഇടവേളയ്ക്ക് തൊട്ടുമുന്‍പ് എയ്ഞ്ചല്‍ ഡി മാറിയ പിഎസ്ജിയെ വീണ്ടു മുന്നിലെത്തിച്ചു.രണ്ടാം പകുതിയില്‍ എഡിന്‍സണ്‍ കവാനി രണ്ടു തവണ മോണോക്കോയുടെ വല ചലിപ്പിച്ച് പിഎസ്ജിക്ക് കിരീട വിജയം സമ്മാനിച്ചു.ഫ്രഞ്ച് ലീഗ് കപ്പില്‍ പിഎസ്ജി ഏഴാം തവണയാണ് കിരീടം ചൂടുന്നത്.
തുടക്കത്തില്‍ ചില കുഴപ്പങ്ങള്‍ ഉണ്ടായെങ്കിലും വിജയം നേടാനായി. അര്‍ഹിക്കുന്ന വിജയമാണ് നേടിയത്.ഒരിക്കല്‍ കൂടി മികച്ചടീമാണ് ഞങ്ങള്‍ തെളിയിച്ചെന്ന് പിഎസ്ജിയുടെ മധ്യ നിരക്കാരന് മാര്‍ക്കോ വെറാറ്റി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: