ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് ഷോപ്പിംഗ് കോപ്ലക്സിലെ മുറികള്‍ വാടകക്ക്ലേലം നടത്തിയതില്‍ വന്‍ തട്ടിപ്പെന്ന് പരാതി ഉയരുന്നു. ഇതിലൂടെ ഇടനിലക്കാര്‍ കൊയ്യുന്നത് ലക്ഷങ്ങള്‍. ഷോപ്പിംഗ് കോപ്ലക്സിലെ മിക്ക കച്ചവടവും നടക്കുന്നത് ബിനാമി പേരുകളില്‍ ആണ്. കഴിഞ്ഞ ദിവസം പുതിയതായി തുടങ്ങിയ പഴക്കച്ചവട സ്ഥാപനം രണ്ട് ലക്ഷം രുപ ഡിപ്പോസിറ്റും ദിവസം 500 രൂപ വാടകയും ആണ് ഇടനിലക്കാരന് നല്‍കുന്നത്. എന്നാല്‍ പഞ്ചായത്തിന് ഈ മുറിക്ക് ലഭിക്കുന്നത് മാസത്തില്‍ 5000രൂപ മാത്രവും. ലേലത്തില്‍ പിടിക്കുന്ന മുറികള്‍ മറിച്ച് നല്ക്കാന് പാടില്ലെന്ന വ്യവസ്ഥ നിലവില്‍ ഉണ്ടെങ്കിലും ഇതൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല. അഞ്ച് വര്‍ഷം മുന്‍മ്പ് കെട്ടിടത്തിലെ ഒരു മുറി 7500 രൂപക്ക് പഞ്ചായത്ത് ലേലത്തിന് കൊടുത്തത്. എന്നാല്‍ ഇടനിലക്കാരന് അത് ഫോണ്‍ കച്ചവടം തുടങ്ങി.
ഇപ്പോള്‍ ഈ മുറി പഞ്ചായത്ത് മൊബൈയില്‍ കച്ചവടക്കാരന് 5000 രൂപയായി കുറച്ച് നല്‍കുകയും ചെയ്തു. ഇത് ആരെയും അറിയിക്കാതെ നല്‍കിയതാണെന്ന് പരാതിയുണ്ട്. വന്‍ തുകയുടെ ലേലം നടക്കേണ്ട കണ്ണായ സ്ഥലമാണ് ഉന്നതരെ സ്വാധീനിച്ച് മുറി കൈക്കലാക്കിയത്. ഭരണസമിതിയുടെ അറിവോടെയാണ് ഈ തട്ടിപ്പുകള്‍ നടക്കുന്നത്. ഷോപ്പിംഗ് കോപ്ലക്സിലെ മിക്കമുറികളും ദിവസ വാടകക്ക് ഇടനിലക്കാര്‍ നല്ക്കിയിരിക്കുയാണ്. ഇതില്‍ നല്ലൊരു പങ്ക് ഉന്നതര്‍ പറ്റുന്നതിനാല്‍ ആര്‍ക്കും പരാതിയുമില്ല. ഇതിനെതിരെ ഒരു കൂട്ടം യുവാക്കള്‍ വിജിലന്‍സിന് പരാതി നല്ക്കാര് ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: