തലശ്ശേരി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസ് രേഖകള്‍ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റിക്കൊണ്ട് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവായി. കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി നേരത്തെ ഉത്തരവായിരുന്നു. ഇതിന്റോ കോപ്പി അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഡിവൈഎസ്പി ഹരിഓം പ്രകാശ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റിക്കൊണ്ട് തലശ്ശേരി കോടതി ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് 10ന് പരിഗണിക്കും. പ്രതികളായ ഒന്നുമുതല്‍ പതിനഞ്ച്വരെപേരും നേരത്തെ ജാമ്യത്തിലിറങ്ങിയ 3, 11, 12, 18 പ്രതികളും കോടതിയില്‍ 10ന് ഹാജരാകണം. കേസിലെ ഗുഡാലോചനയില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്, പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ.മധുസൂദനന് തുടങ്ങി ആറുപേര്‍ക്കെതിരെയുള്ള കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. ഇത് ഉടന്‍ സമര്‍പ്പിക്കുമെന്നാണ് സൂചന. 2014 സപ്തംബര്‍ 1ന് രാവിലെ കിഴക്കേ കതിരൂരിലെ വീട്ടില്‍ നിന്നും ഓമിനി വാനില്‍ തലശ്ശേരിയിലേക്ക് വരികയായിരുന്ന മനോജിനെ കതിരൂര്‍ ഉക്കാസ് മൊട്ടയില്വെച്ചയില് വാഹനത്തിന് നേരെ ബോംബെറിഞ്ഞി വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: