കണ്ണൂര്‍: പ്ലസ്റ്റിക് കത്തിക്കുക, റോഡിലും പൊതുസ്ഥലത്തും മാലിന്യം നിക്ഷേപിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ശിവ വിക്രം പറഞ്ഞു. എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും ഈ നിര്‍ദേശം നല്‍കും. ഏപ്രിലില്‍ പൊലീസ് ഇതിനായി സ്പെഷ്യല്‍ ഡ്രൈവ് നടത്തുമെന്നും എസ്പി പറഞ്ഞു.
പ്ലാസ്റ്റിക്പോലുള്ള അജൈവ മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുകയോ പൊതുസ്ഥലങ്ങളിലോ ജലസ്രോതസ്സുകളിലോ ജലാശയങ്ങളിലോ നിക്ഷേപിക്കുകയോ ചെയ്യുന്നവരില്‍ നിന്ന് 25000 രൂപ വരെ പിഴ ഈടാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ട്. പ്ലാസ്റ്റിക് കത്തിക്കുന്ന കേസുകളിലും ഇതേ തുക പിഴ ഈടാക്കാം. പൊതു ചടങ്ങുകളില്‍ ഡിസ്പോസിബിള്‍ പ്ലേറ്റ്, കപ്പ് തുടങ്ങിയ വസ്തുക്കള്‍ നിരോധിച്ചതിനാല്‍ ഭക്ഷണ വിതരണത്തിന് അത്തരം വസ്തുക്കള്‍ ഉപയോഗിച്ചാലും പിഴ ചുമത്താവുന്നതാണ്. 1000 മുതല്‍ 10000 രൂപ വരെ ഇത്തരം കേസുകളില്‍ പിഴ ചുമത്താമെന്നാണ് നിയമം. പരാതികള്‍ നല്കാന് കലക്ടറേറ്റ്, പൊലീസ് സ്റ്റേഷന് എന്നിവിടങ്ങളില്‍ സംവിധാനം ഏര്‍പ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: