കളമശേരി: എറണാകുളം സ ര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ അന്വേഷണം പ്രഹസനമാകുന്നു. യുവജന സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് രണ്ട് ഡോക്ടര്‍മാരെ മാറ്റി നിര്‍ത്തിയെങ്കിലും കഴിഞ്ഞ ദിവസം ഇവര്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു. ഇതോടെ വകുപ്പുതല അന്വേഷണത്തിനും തിരശ്ശീല വീണു.
ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ നിയമിച്ച രണ്ടംഗ സമിതിയുടെ തെളിവെടുപ്പും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും പരാതിയുണ്ട്. ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരു ടെ ആവശ്യം. കഴിഞ്ഞ ജൂലൈയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയ അതേകാരണങ്ങളാണ് ഇക്കു റിയും ആവര്‍ത്തിച്ചിരിക്കുന്നത്. എടത്തല തേവക്കല്‍ കൈലാസ് കോളനി മുക്കോമുറിയി ല്‍ ജെറിന് മൈക്കിള്‍ (25) ആണ് മാര്‍ച്ച് 26ന് രാത്രി ചികിത്സ കിട്ടാതെ മരിച്ചത്. മെഡി ക്കല്‍ വിദ്യാര്‍ത്ഥിനിയായ ഷംന കുത്തിവയ്പ്പിനെ തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അനാസ്ഥകളും ചൂണ്ടിക്കാട്ടിയിരുന്നു. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതിയും നിരവധി നിര്‍ദ്ദേശങ്ങളും നല്‍കിയതാണ്. അവയില്‍ ഒന്നുപോലും നടപ്പാക്കാന്‍ പ്രിന്‍സിപ്പലോ ആര്‍എംഓയോ തയ്യാറായില്ല.
വാര്‍ഡില്‍ ഒരു സ്ട്രെച്ചര്‍ സൂക്ഷിക്കണമെന്ന നിയമം പോലും ഉദേ്യാഗസ്ഥര്‍ പാ ലിക്കുന്നില്ല. അടിസ്ഥാന യോഗ്യതകള്‍ ഇല്ലാത്തതും അടിയന്തര ഘട്ടങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെങ്ങിനെയെന്നറിയാത്ത ജീവനക്കാരുമാണ് മെഡിക്കല്‍ കോളേജിലുള്ളത്.
പ്രിന്‍സിപ്പല്‍, മെഡിക്കല്‍ സൂപ്രണ്ട്, ആര്‍എംഒ എന്നിവരുടെ ഏകോപനമില്ലായ്മയാ ണ് ആശുപത്രിയുടെ പഥന ത്തിന് കാരണം. ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് മരി ച്ച ജെറിന്റെ മരണകാരണം കൂടുതല്‍ വ്യക്തമായാലെ തുടര്‍ നടപടികള്‍ ഉണ്ടാകൂയെന്നാണ് ആരോഗ്യ വകുപ്പും അന്വേഷണ സംഘവും പറയുന്നത്. ഇതിനായി ആന്തരാവയവങ്ങളുടെ പരിശോധനാഫലം കാ ത്തിരിക്കുകയാണ്. വയറുവേദന അപ്പന്‍ഡിസൈറ്റിസ് കാരണമായിരുന്നെന്നും ചികിത്സ വൈകിയതിനെ തുടര്‍ന്ന് അണുബാധ മരണകാരണമായെന്നുമാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന.
ഞായറാഴ്ച ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മാര്‍ട്ടത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.
ബന്ധുക്കളുടെ പരാതിയി ല്‍ അസ്വഭാവിക മരണത്തിന് എടത്തല പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം ആ രംഭിക്കുന്നതിന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്, ആന്തരികാവയവങ്ങളുടെ പരിശോധന ഫലം എന്നിവയെ അടിസ്ഥാനമാക്കിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: