ന്യൂദല്‍ഹി: അടിയന്തരാവസ്ഥ തടവുകാരുടെ പ്രശ്നങ്ങള്‍ ദേശീയ ശ്രദ്ധയിലെത്തിച്ച് ദല്‍ഹിയില്‍ സമരഭടന്മാരുടെ ഒത്തുചേരല്‍. ക്രൂരമര്‍ദ്ദനങ്ങളേറ്റുവാങ്ങി നാലു പതിറ്റാണ്ടുകള്‍ക്കിപ്പുറവും രോഗബാധിതരായി തുടരുന്നവരുടെ പെന്ഷന് അടക്കമുള്ള ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലെത്തിക്കുന്നതില് ദല്‍ഹി പരിപാടി വിജയകരമായി. അനാരോഗ്യം അവഗണിച്ചും വര്‍ദ്ധിത ഊര്‍ജ്ജത്തോടെ നൂറ്റമ്പതോളം സമരനായകരാണ് കേരളത്തില്‍ നിന്ന് ദല്‍ഹിയിലെത്തിയത്.
പെന്ഷന് അടക്കമുള്ള ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും വിവിധ കേന്ദ്രമന്ത്രിമാര്‍ അനുകൂലമായാണ് പ്രതികരിച്ചതെന്നും അടിയന്തരാവസ്ഥ തടവുകാരുടെ ദേശീയ സംഘടനാ ഭാരവാഹികള്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികളെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ സന്ദേശം യോഗത്തില്‍ സുപ്രീംകോടതി ബാര്‍ അസോസിയേഷന് സെക്രട്ടറി അഡ്വ. മോണിക്കാ അറോറ വായിച്ചു.
രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യസമരത്തെ പൂര്‍ണതയിലേക്ക് നയിച്ചത് അടിയന്തരാവസ്ഥാ സമരമായിരുന്നെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് സഹപ്രാന്ത കാര്യവാഹ് എം. രാധാകൃഷ്ണന് പറഞ്ഞു. സ്വാതന്ത്ര്യസമരത്തിന്റെ പൂര്‍ണതയ്ക്ക് ധീരരായ സ്വയംസേവകരാണ് കാരണമായത്. ദേശീയ രാഷ്ട്രീയത്തില്‍ ഗുണാത്മക പരിവര്‍ത്തനത്തിന് അടിത്തറയിട്ട സമരഭടന്മാര്ക്കുള്ള അംഗീകാരം നിശ്ചയമായും ലഭിക്കും. രാജ്യം മുഴുവന്‍ അടിയന്തരാവസ്ഥ തടവുകാരുടെ ആവശ്യങ്ങള്‍ക്ക് പിന്നിലുണ്ട്.
കോയമ്പത്തൂരില്‍ നടന്ന ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധിസഭയില്‍ കേരളത്തിലെ സംഘര്‍ഷങ്ങളെപ്പറ്റി ഒരു ദിവസം നീണ്ടുനിന്ന ചര്‍ച്ചനടന്നു. കേരളത്തിലെ സംഘര്‍ഷങ്ങളെപ്പറ്റി രാജ്യം മുഴുവനും ചര്‍ച്ച ചെയ്യുന്നു. വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ ഇപ്പോഴും തുടരുകയാണ്, രാധാകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപി, അഡ്വ. നിവേദിത, കെ. ലക്ഷ്മണന് മല്യ എന്നിവര്‍ പ്രസംഗിച്ചു. വിവിധ ജില്ലകളില്‍ നിന്നെത്തിയ 70 വയസ് കഴിഞ്ഞ സമരനായകരെ വേദിയില്‍ ദല്‍ഹിയിലെ പ്രവര്‍ത്തകര്‍ ആദരിച്ചു. അസോസിയേഷന് ഓഫ് എമര്‍ജന്‍സി വിക്ടിംസുമായി ദല്‍ഹിയിലെ നവോദയം, ജിഐഎ എന്നീ സംഘടനകള്‍ ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങുമായി അടിയന്തരാവസ്ഥാ തടവുകാര്‍ ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി ആവശ്യങ്ങള്‍ കൈമാറി. അടിയന്തരാവസ്ഥാ തടവുകാരുടെ പോരാട്ടങ്ങള്‍ പാഠപുസ്തകങ്ങളില്‍ പഠന വിഷയമാക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: