കൊച്ചി: പദ്ധതി നിര്‍വഹണത്തില്‍ 71.76% കൈവരിച്ച് ജില്ല സംസ്ഥാനതലത്തില്‍ നാലാംസ്ഥാനത്ത്. പത്തനംതിട്ട (72.60), ആലപ്പുഴ (72.36), തിരുവനന്തപുരം (71.89) എന്നീ ജില്ലകളാണ് ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയത്. വാര്‍ഷിക പദ്ധതി 100% വിനിയോഗിച്ച സംസ്ഥാനത്തെ ആദ്യ ഗ്രാമ പഞ്ചായത്ത് എന്ന നേട്ടം ജില്ലയിലെ വാളകവും ആദ്യ മുനിസിപ്പാലിറ്റി എന്ന നേട്ടം ജില്ലയിലെ കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയും കൈവരിച്ചു. മുളന്തുരുത്തി, മാറാടി ഗ്രാമപഞ്ചായത്തുകളും പദ്ധതി നിര്‍വഹണം നൂറു ശതമാനത്തിലെത്തിച്ചതിന്റെ നേട്ടത്തിലാണ്.
തൊണ്ണൂറ് ശതമാനത്തിന് മുകളില്‍ പദ്ധതികള്‍ നടപ്പിലാക്കിയ മറ്റു തദ്ദേശഭരണ സ്ഥാപനങ്ങള്‍: കാലടി, കീരംപാറ, അശമന്നൂര്‍, ആരക്കുഴ, ചേന്ദമംഗലം, മണീട്, മഴുവന്നൂര്‍, എടയ്ക്കാട്ടുവയല്‍, പല്ലാരിമംഗലം, കുന്നുകര, ശ്രീമൂലനഗരം, രാമമംഗലം ഗ്രാമപഞ്ചായത്തുകള്‍. അങ്കമാലി, ആലങ്ങാട്, വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തുകള്‍. സഞ്ചയ സോഫ്റ്റ് വെയര്‍ വഴി 80 ശതമാനത്തിന് മുകളില്‍ വസ്തു നികുതി പിരിച്ചെടുത്ത ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍: മുളന്തുരുത്തി, പാമ്പാക്കുട, മുടക്കുഴ, തുറവൂര്‍, മണീട്, ആമ്പല്ലൂര്‍, രാമമംഗലം. പദ്ധതി വിനിയോഗം 80% നു മുകളില്‍ കൈവരിച്ച മുനിസിപ്പാലിറ്റികള്‍: കൂത്താട്ടുകുളം 116.62, തൃക്കാക്കര 87.97, മൂവാറ്റുപുഴ 83.24, അങ്കമാലി, 81.66, കളമശ്ശേരി 80.98.
പ്രതികരിക്കാൻ ഇവിടെ എഴുതുക: