കൊച്ചി: കുറഞ്ഞ ചിലവില്‍ കൂടുതല്‍ ലാഭം നേടാനിയി കൂടുമത്സ്യകൃഷി വ്യാപിപ്പിക്കുന്നു. സിഎംഎഫ്ആര്‍ഐയുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളിലായി ജലാശയങ്ങളില്‍ സംഘം ചേര്‍ന്നുള്ള കൃഷിക്ക് തുടക്കമിട്ടു. പരിശീലനം ലഭിച്ചവരാണ് കായലുകളിലും നദികളിലും കുളങ്ങളിലും മത്സ്യക്കൂടുകളില്‍ കൃഷി ആരംഭിച്ചിരിക്കുന്നത്. കാളാഞ്ചി, കരിമീന്‍, തിലാപ്പിയ, ചെമ്പല്ലി, വറ്റ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.
എറണാകുളം ജില്ലയിലാണ് കൂടുമത്സ്യകൃഷി കൂടുതലും നടക്കുന്നത്. ആലുവയില്‍ പെരിയാര്‍ നദി, കോട്ടപ്പുറം കായല്‍, തൃപ്പൂണിത്തുറ, മൂത്തകുന്നം, ഞാറക്കല്‍, വൈപ്പിന്‍, എടവനക്കാട്, ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തലയിലെ ചിറക്കല്‍, വയലാര്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലും കോട്ടയത്ത് പെരുവ, പൂത്തോട്ട എന്നിവിടങ്ങളിലെ കായലുകളിലാണ് കൃഷി. സിഎംഎഫ്ആര്‍ഐയിലെ മാരിക്കള്‍ച്ചര്‍ വിഭാഗമാണ് കൂടുമത്സ്യകൃഷി പരിശീലനം നല്‍കുന്നത്. സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലുള്ള മത്സ്യ കര്‍ഷക വികസന ഏജന്‍സി (എഫ്എഫ്ഡിഎ) കര്‍ഷക സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്കാന് തുടങ്ങിയതും കൂടുകൃഷി വ്യാപകമാകുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: