കളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ ദേശീയ മനുഷ്യവകാശ കമ്മീഷന് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു. കടമക്കുടി മൂലമ്പിള്ളിക്കര വെങ്ങാട്ടു വീട്ടില്‍ സെലിന് അരൂജയുടെ പരാതിയിലാണ് കമ്മീഷന്റെ വിധി. കൂടാതെ ഉന്നതതല അന്വേഷണം നടത്തണമെന്നും സംസ്ഥാന ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
2015 ഡിസംബര്‍ 25 നാണ് ജോണ്‍ പോസിയെ പനിയെ തുടര്‍ന്ന് ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. മാനസികാസ്വാസ്ഥ്യം ഉള്ളതിനാല്‍ സൈക്യാട്രിസ്റ്റ് ഇല്ലായെന്ന പേരില്‍ വാര്‍ഡില്‍ അഡ്മിറ്റ് ആക്കാതെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പറഞ്ഞു വിടാന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ ചികിത്സയ്ക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയ്ക്കാന്‍ ആദ്യം പരിശോധിച്ച ഡോ: ഓമന മേനോനാണ് ആവശ്യപ്പെട്ടത്.
എന്നാല്‍ വീട്ടില്‍ പോയി തുകയുമായി 26ന് രാവിലെ വന്നപ്പോള്‍ മകന് മരിച്ചതായാണ് അറിഞ്ഞതെന്നും പരാതിയില്‍ പറയുന്നു. 26ന് നടന്ന ഈ സംഭവത്തിലാണ് നഷ്ടപരിഹാരം നല്കാന് ദേശീയ മനുഷ്യവകാശ കമ്മീഷന് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: