ന്യൂദല്‍ഹി: ഗുജറാത്തില്‍ രക്തപ്പുഴ ഒഴുക്കാന്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടന പദ്ധതി തയാറാക്കിയിരുന്നതായി സൂചന. കഴിഞ്ഞ ദിവസം അറസ്റ്റിലായ യാസിന് ഭട്കല് എന്ന ഭീകരനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഭീകര വിരുദ്ധ സംഘത്തിന് ഇതു സംബന്ധിച്ച സൂചനകള്‍ കിട്ടിയത്.
ബാബറി മസ്ജിദ് തകര്‍ത്തതിനും 2002ലെ കലാപത്തിനു പകരം വീട്ടാന്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പദ്ധതി തയാറാക്കിയിരുന്നു എന്ന് ചോദ്യം ചെയ്യലില്‍ യാസിന് സമ്മതിച്ചു. നിരവധി ബോംബുസ്ഫോടനങ്ങള്‍ സംസ്ഥാനത്ത് ആസൂത്രണം ചെയ്തിരുന്നു. 2008ല്‍ 56 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദിലെ സ്ഫോടന പരമ്പരയാണ് ഇത്തരത്തില്‍ ആദ്യത്തേത്. നഗരത്തില്‍ ഇരുപതിടത്താണ് സ്ഫോടനം നടത്തിയത്. ഇതിനു നേതൃത്വം നല്‍കിയത് യാസിനായിരുന്നു. പിന്നീടു തെരഞ്ഞെടുത്തത് സൂറത്ത്. അവിടെ 29 ഇടങ്ങളില്‍ സ്ഫോടനം നടത്താനായിരുന്നു പദ്ധതി.
ഭട്കലിന്റെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയപ്പോള്‍ അസദുള്ള അക്തര്‍ എന്നൊരു ഭീകരനെക്കുറിച്ചുള്ള വിവരങ്ങളും കിട്ടിരുന്നു. ഇവരുടെ സംഭാഷണത്തില്‍ പലപ്പോഴും ഗുജറാത്തില്‍ ആക്രണങ്ങള്‍ നടത്തുന്നതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: