കട്ടപ്പന: മൂന്നരപ്പതിറ്റാണ്ട് പഴക്കമേറിയ ഇരട്ടയാര്‍ പാലം പുതുക്കിനിര്മ്മിക്കണമെന്ന ആവശ്യം ശക്തമായി. കാലപ്പഴക്കത്താല്‍ കൈവരികളും തൂണിന്റെ അടിത്തറയും തകര്‍ന്ന് അപകടാവസ്ഥയിലായ പാലം യാത്രക്കാര്‍ക്ക് പേടിസ്വപ്നമായി.
നെടുങ്കണ്ടം കല്ലാറ്റില്‍ നിന്ന് ഇടുക്കി ജലാശയത്തിലേക്ക് വെള്ളമെത്തിക്കുന്ന ഇരട്ടയാര്‍ തോടിന് കുറുകെ 1982ല്‍ കെഎസ്ഇബി നിര്‍മ്മിച്ചതാണ് ഈ പാലം. ഇരട്ടയാറില്‍ നിന്നും നെടുങ്കണ്ടം റോഡും തോപ്രാംകുടി, പ്രകാശ്, മുരിക്കാശേരി, എറണാകുളം ഭാഗത്തേക്കുള്ള റോഡും ഈ പാലം കടന്നാണ് വേര്‍തിരിയുന്നത്. നെടുങ്കണ്ടം, തോവാള, പുളിയന്മല, കട്ടപ്പന എന്നിവിടങ്ങളിലെ സ്കൂള്‍ ബസുകളും കെഎസ്ആര്‍ടിസി ബസുകളും ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ നിത്യേന ഈ പാലം വഴി കടന്നുപോകുന്നു. ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന ഈ പാലം പുതുക്കിപ്പണിയണമെന്ന ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്. എന്നാല്‍ അധികൃതര്‍ അനങ്ങുന്നില്ല. പാലം നേരത്തെ കെഎസ്ഇബി പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നു. ഇരട്ടയാര്‍ പ്രദേശത്തെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ പാലം നാടിന്റെ സഞ്ചാരമാര്‍ഗത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ്. പാലത്തിലൂടെ പോകാന്‍ കാല്‍നടയാത്രക്കാരും ഭയക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: