ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ആറ് സൈനികര്‍ക്കും പത്ത് വയസ്സുള്ള പെണ്‍കുട്ടിക്കും പരിക്കേറ്റു. ശ്രീനഗര്‍ പാന്തചൗക്കില്‍ സിആര്‍പിഎഫിന്റെ വാഹന വ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം.
ഈ മാസം ഒമ്പതിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ജോലികളുടെ ഭാഗമായി ശ്രീനഗറിലേക്ക് പോവുകയായിരുന്ന സൈനികരുടെ വാഹനത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് സൈനികരുടെ പരിക്ക് ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരാവാദിത്വം ലക്ഷ്കര്‍ ഇ ത്വയ്ബ ഏറ്റെടുത്തു.
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ വിഘടനവാദികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ജനങ്ങള്‍ വോട്ടുചെയ്യാതിരിക്കാന്‍ ഭയപ്പെടുത്തുന്നതിനായാണ് ഇപ്പോഴത്തെ ആക്രമണങ്ങള്‍. യുവാക്കളെ സംഘടിപ്പിച്ച് വിഘടനവാദികളും സൈന്യത്തെ ആക്രമിക്കുന്നുണ്ട്. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ വെടിവെപ്പുമുണ്ടായി. ഒരു ദിവസത്തിനിടെ രണ്ട് തവണയാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. മൂന്ന് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് സൈന്യം ആക്രമിക്കപ്പെടുന്നത്. ഇതുവരെ ഒരു പോലീസുകാരന് മരിക്കുകയും ഇരുപതോളം സുരക്ഷാ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: