ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പത്താം പതിപ്പിന് നാളെ ഹൈദരാബാദില്‍ കൊടിയേറ്റ്. ഇനിയുള്ള ഒന്നരമാസക്കാലം കുട്ടിക്രിക്കറ്റിന്റെ അവിസ്രണീയ പ്രകടനങ്ങള്‍ക്ക് കാത്തിരിക്കാം. നാളെ നിലവിലെ ചാമ്പ്യന്മാരായ സണ്‍റൈസേഴ്സ് ഹൈദരാബാദും റണ്ണേഴ്സായ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. കഴിഞ്ഞ വര്‍ഷം കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സിനെ എട്ട് റണ്‍സിന് പരാജയപ്പെടുത്തിയാണ് സണ്‍റൈസേഴ്സ് ചരിത്രത്തിലാദ്യമായി ഐപിഎല്‍ കിരീടം നേടിയത്.
മുന്‍ വര്ഷങ്ങിലെപ്പോലെ എട്ട് ടീമുകളും 60 മത്സരങ്ങളുമാണ് പത്താം പതിപ്പിലുമുള്ളത്. ആദ്യ ഐപിഎല്ലില്‍ ചാമ്പ്യന്മാരായ രാജസ്ഥാന് റോയല്‍സ്, രണ്ട് പ്രാവശ്യം വീതം ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും, മുംബൈ ഇന്ത്യന്‍സും രണ്ടാം പതിപ്പില്‍ ചാമ്പ്യന്മാരായ ഡെക്കാന്‍ ചാര്‍ജേഴ്സ്, നിലവിലെ ചാമ്പ്യന്മാരായ സണ്‍റൈസേഴ്സ് ഹൈദരാബാദ്, 2014-ല്‍ തകര്‍പ്പന്‍ പ്രകടനങ്ങളുടെ കരുത്തില്‍ ഫൈനലില്‍ പ്രവേശിച്ച കിംഗ്സ് ഇലവന് പഞ്ചാബ്, ആദ്യകിരീടം ലക്ഷ്യമിട്ട് ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, മൂന്ന് തവണ ഫൈനലില്‍ കളിച്ചിട്ടും കിരീടം കൈവിട്ട ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ്, കരുത്ത് തെളിയിക്കാന്‍ കഴിഞ്ഞ വര്‍ഷത്തെ മൂന്നാം സ്ഥാനക്കാരായ ഗുജറാത്ത് ലയണ്‍സ്, കഴിഞ്ഞവര്‍ഷം ആദ്യമായി പങ്കെടുക്കുകയും ഏഴാം സ്ഥാനം കൊണ്ട് തൃപ്തരാകുകയും ചെയ്ത റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്…. ആധിപത്യം ഉറപ്പിക്കാനും നഷ്ടസ്വപ്നങ്ങളുടെ കണക്ക് തീര്‍ക്കാനും ഈ ടീമുകള്‍ തുനിഞ്ഞിറങ്ങുമ്പോള്‍ ഐപിഎല്‍ പത്താം പതിപ്പിലെ പോരാട്ടങ്ങള്‍ പൊടിപാറുമെന്ന് ഉറപ്പ്. കഴിഞ്ഞ വര്‍ഷം മുതല്‍ ചെന്നൈയും രാജസ്ഥാനും ഇല്ല. രണ്ട് വര്‍ഷത്തെ സസ്പെഷന് കഴിഞ്ഞ് അടുത്ത സീസണില്‍ ഇരു ടീമുകളും തിരിച്ചെത്തും.
ചെന്നൈ സൂപ്പര്‍കിങ്സ് 2010, 11 വര്‍ഷങ്ങളിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 2012, 14, മുംബൈ ഇന്ത്യന്‍സ് 2013, 15 വര്‍ഷങ്ങളിലുമാണ് കിരീടം നേടിയിട്ടുള്ളത്.
ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫൈനല്‍ കളിച്ചത് ചെന്നൈ സൂപ്പര്‍ കിങ്സ്. ആറ് തവണ. മാത്രമല്ല കഴിഞ്ഞ സീസണില്‍ സസ്പെന്‍ഡ് ചെയ്യപ്പെടുന്നതുവരെ എല്ലാ വര്‍ഷവും അവസാന നാലില്‍ എത്തിയ ഏക ടീമും സൂപ്പര്‍ കിങ്സ് തന്നെ.
ഇത്തവണ എല്ലാ ടീമുകളും കച്ചമുറുക്കിക്കഴിഞ്ഞു, കിരീടം നേടുക എന്ന ലക്ഷ്യത്തിനായി. എങ്കിലും ചില ടീമുകള്‍ക്ക് താരങ്ങള്‍ക്കേറ്റ പരിക്ക് പ്രധാന തിരിച്ചടിയാവുകയാണ്. എങ്കിലും എല്ലാവരും പ്രതീക്ഷയില്‍. നിലവിലെ ചാമ്പ്യന്മാരും മുന്‍ ചാമ്പ്യന്മാരും നാളിതുവരെ കിരീടം നേടാന്‍ കഴിയാത്തവരും എല്ലാം ഒരുങ്ങിക്കഴിഞ്ഞു. ഐപിഎല്‍ പത്താം പതിപ്പില്‍ കിരീടം നേടാനായി. അതുകൊണ്ടുതന്നെ ഇനിയുള്ള ഒന്നരമാസക്കാലം ആവേശം വിതറുന്ന പോരാട്ടങ്ങള്‍ക്കാണ് രാജ്യത്തെ ഒമ്പത് ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ കാതോര്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: