തൃശൂര്‍: ആറാട്ടുപുഴ പൂരത്തിന് ആതിഥേയത്വം വഹിക്കുന്ന ആറാട്ടുപുഴ ശാസ്താവ് ഭക്തരെ അനുഗ്രഹിക്കാന്‍ ഇന്ന് രാവിലെ എട്ടു മണിയോടുകൂടി പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ പുറത്തേക്കെഴുന്നള്ളും. ആല്‍ത്തറയ്ക്കു സമീപം മേളം അവസാനിച്ചാല്‍ നാഗസ്വരം, ശംഖധ്വനി, വലന്തലയിലെ ശ്രുതി എന്നിവയുടെ അകമ്പടിയോടെ തൈക്കാട്ടുശ്ശേരി ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. തൈക്കാട്ടുശ്ശേരി പൂരത്തിന് ശേഷം ആറാട്ടുപുഴ ശാസ്താവിന്റെ എടവഴി പൂരം. ഉപചാരത്തിന് ശേഷം മടക്കയാത്രയില്‍ ചാത്തക്കുടം ശാസ്താക്ഷേത്രത്തില്‍ ഇറക്കി എഴുന്നള്ളിപ്പ്. ഉപചാരത്തിന് ശേഷം ആറാട്ടുപുഴ ക്ഷേത്രത്തിലേക്ക് എഴുന്നള്ളും.
നിത്യപൂജകള്‍ക്കും താന്ത്രിക ചടങ്ങുകള്‍ക്കും ശേഷം വൈകീട്ട് എട്ടിന് തന്ത്രി ഇല്ലമായ പെരുവനം കുന്നത്തൂര്‍ പടിഞ്ഞാറേടത്ത് മനക്കലേക്ക് എഴുന്നള്ളത്ത്. ഇറക്കിപ്പൂജ, അടനിവേദ്യം, പാണികൊട്ട് എന്നിവയ്ക്കു ശേഷം നറുകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് യാത്ര. കൊട്ടിപ്രദക്ഷിണത്തിന് ശേഷം ശാസ്താവ് ആറാട്ടുപുഴയിലേക്ക് തിരിച്ചെഴുന്നള്ളുന്നു. ആറാട്ടുപുഴ പൂരം വരെയുള്ള ദിവസങ്ങളില്‍ ശാസ്താവിന് അകമ്പടിയായി നാദസ്വരം ഉണ്ടാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: