കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയിലെ നാവികന് രാജശേഖര്‍ വേലായുധനെ (26) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെ രണ്ടേ മുക്കാലോടെ ഭാര്യയാണ് ക്വാര്‍ട്ടേഴ്സില്‍ അബോധാവസ്ഥയില്‍ നാവികനെ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തമിഴ്നാട് സ്വദേശിയായ രാജശേഖര്‍ ഇവിടെ ഹൈജീനിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. തമിഴ്നാട്ടില്‍ നിന്ന് സഹോദരന് ഉള്‍പ്പെടെ ബന്ധുക്കള്‍ എത്തിയിട്ടുണ്ട്. മരണത്തെക്കുറിച്ച് ദക്ഷിണ നേവല്‍ കമാന്റ് അന്വേഷണത്തിന് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: