വളയം: നീതിക്കുവേണ്ടി നിരാഹാര സമരം നടത്താന്‍ ജിഷ്ണു പ്രണോയിയുടെ കുടുംബം തിരുവനന്തപുരത്തേക്ക് തിരിച്ചു. ഇന്നലെ വൈകീട്ടോടെയാണ് ജിഷ്ണുവിന്റെ അച്ഛന് അശോകനും അമ്മ മഹിജയും പുറപ്പെട്ടത്. ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 26 മുതല്‍ തിരുവനന്തപുരത്ത് ഡിജിപി ഓഫീസിന് മുന്നില്‍ നിരാഹാര സമരം നടത്താനായിരുന്നു കുടുംബം തീരുമാനിച്ചിരുന്നത്.
എന്നാല്‍ പ്രതികളെ പിടികൂടാന്‍ ഒരാഴ്ച സമയം വേണമെന്ന് ഡിജിപി ലോക് നാഥ് ബഹ്റ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സമരം നീട്ടുകയായിരുന്നു. ഇത് അവസാനിച്ചതോടെയാണ് ഇന്ന് അനശ്ചിതകാല നിരാഹാരം ആരംഭിക്കുന്നത്. കോഴിക്കോട് റൂറല്‍ എസ്പി ജിഷ്ണുവിന്റെ വീട്ടില്‍ എത്തി പ്രതികളെ പിടികൂടാന്‍ വിണ്ടും സാവകാശം ചോദിച്ചിരുന്നെങ്കിലും കുടുംബം അംഗീകരിച്ചില്ല.
ജിഷ്ണുവിന്റെ മരണം നടന്ന് 83 ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തതില്‍ നിരാശയിലാണ് കുടുംബം. ഇത്തരം കേസുകളില്‍ തൊണ്ണൂറ് ദിവസം കഴിഞ്ഞാല്‍ കേസ്സിലെ പ്രതികള്‍ക്ക് കോടതിയില്‍ നിന്ന് സ്വാഭാവികമായി ജാമ്യം ലഭിക്കും. ഇതിന് വഴിയൊരുക്കാന്‍ പോലീസ് മനപ്പൂര്‍വം അറസ്റ്റ് വൈകിക്കുകയാണന്നാണ് കുടുംബത്തിന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: