കരുനാഗപ്പള്ളി: പന്ത്രണ്ടുകാരിയുടെ ആത്മഹത്യക്ക് കാരണക്കാരായ അമ്മയെയും കാമുകനെയും അറസ്റ്റ് ചെയ്തു. മാമ്പറ്റ ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിച്ച ആലുംകടവ് മംഗളത്തുവീട്ടില് രഞ്ചു(29), ഷൈല(39) എന്നിവരാണ് പിടിയിലായത്. മാമ്പറ്റ കിഴക്കതില്‍ പ്രസന്നന്റെ ഭാര്യയാണ് ഷൈല. പെണ്‍കുട്ടിയുടെ തൂങ്ങിമരണം പീഡനം മൂലമുള്ള മാനസികാഘാതംമൂലമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് പ്രീതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്.
രഞ്ചുവും ഷൈലയുമായുള്ള വഴിവിട്ട ബന്ധം പെണ്‍കുട്ടി കണ്ടതിനെത്തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. ഭീഷണിപ്പെടുത്തി കുട്ടിയേയും ഇയാള്‍ പീഡനത്തിനിരയാക്കുകയായിരുന്നു. ഇത് അമ്മയുടെ ശ്രദ്ധയില്‍ പെട്ടിട്ടും അവര്‍ ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറായില്ല.
മാനസികമായി തകര്‍ന്ന പെണ്‍കുട്ടി അത്മഹത്യ ചെയ്യുമെന്ന് പലരോടും പറഞ്ഞിരുന്നു.
ഇത് സ്കൂളിലെ അദ്ധ്യാപരോടും സൂചിപ്പിച്ചിരുന്നുവത്രെ. ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണത്തില്‍ കൂടിയാണ് പ്രതികളെ കണ്ടെത്തിയത്. പുത്തന്‍ തെരുവിലുള്ള ടു വീലര്‍ വില്‍പ്പനശാലയിലെ തൊഴിലാളി ആയ രഞ്ചു മുന്‍പ് പൂജകളില്‍ സഹായി ആയി പോയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: