കോട്ടയം: പതിനേഴുകാരനെ ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്ത് വളച്ചെടുത്ത യുവതി അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയെത്തുടര്‍ന്നാണ് എറണാകുളം മൂലമ്പള്ളി കണ്ണേങ്കാട്ട് മെറ്റില്‍ഡയെ(21)രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതോടെ ലൈംഗികമായി ബന്ധപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്.
യുവതി ഫേസ്ബുക്കിലൂടെയാണ് കുട്ടിയെ വശത്താക്കിയത്. തുടര്‍ന്ന് പ്രലോഭിപ്പിച്ച് എറണാകുളത്തേക്ക് കൊണ്ടുപോയി യുവതി പീഡിപ്പിച്ചു. പിന്നീട് കൊേണ്ടാട്ടിയിലുള്ള ആളൊഴിഞ്ഞ വീട്ടില്‍കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
ശനിയാഴ്ച രാത്രി ഇരുവരും രാമപുരം അമ്പലം ജംഗ്ഷനിലെ ഒരു ബന്ധുവീട്ടിലെത്തിയിരുന്നു. വിവരമറിഞ്ഞ് ആണ്‍കുട്ടിയുടെ അമ്മ സ്ഥലത്തെത്തി മുറി തുറക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവതി തയ്യാറായില്ല. വിവരമറിഞ്ഞ് നാട്ടുകാരും സംഘടിച്ചു. ആണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പോലീസെത്തി കതക് തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അനുസരിച്ചില്ല. തുടര്‍ന്ന് എസ്.ഐ. ലാലുവിന്റെ നേതൃത്വത്തിലുള്ള പോലീസ് കതക് തകര്‍ത്താണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
യുവതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. തുടര്‍ന്ന് പാലാ കോടതിയില്‍ ഹാജരാക്കി. ആണ്‍കുട്ടിയെ അമ്മയ്ക്കൊപ്പം വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: