കഴക്കൂട്ടം: ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ കച്ചവടവല്‍ക്കരണത്തിന് കാരണം സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന്. പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററിലേയ്ക്ക് യുവമോര്‍ച്ച കഴക്കൂട്ടം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ തിരുത്തണമെന്നും ഇതുകൊണ്ടാണ് ജനങ്ങള്‍ പൊതുജനാരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കുന്നതിന് പകരം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നതെന്നും മുരളീധരന് പറഞ്ഞു. കോടികള്‍ ചിലവാക്കി ഒരു വര്‍ഷത്തിന് മുമ്പ് നിര്‍മ്മിച്ച പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററിന്റെ ബഹുനില കിടത്തി ചികിത്സാ മന്ദിരം രോഗികള്‍ക്കായി തുറന്ന് കൊടുക്കുക, ഡോക്ടര്‍മാരെയും നഴ്സുമാരെയും നിയമിക്കുക, പാങ്ങപ്പാറ ഹെല്‍ത്ത് സെന്റര്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഷിബു ലാലിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അനുരാജ്, ജില്ലാ ജനറല്‍ സെക്രട്ടറി പൂങ്കുളം സതീഷ്, ബിജെപി. കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് സജിത്, കൗണ്‍സിലര്‍മാരായ സുനിചന്ദ്രന്‍, പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: