തിരുവനന്തപുരം: കേരള സര്‍വകലാശാല സ്വകാര്യ എയ്ഡഡ് കോളേജുകളിലെ നിയമനം ലഭിച്ച അധ്യാപകരുടെ നിയമന അംഗീകാരം തടഞ്ഞുവച്ചിരിക്കുന്നു എന്ന പ്രചരണം വാസ്തവവിരുദ്ധമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. എയ്ഡഡ് കോളേജുകളിലെ അധ്യാപക നിയമനങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായ സംവരണം അനുവദിച്ചുകൊണ്ട് കേരള ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരേ എന്‍എസ്എസ് മാനേജ്മെന്റ് സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് സ്റ്റേ അനുവദിച്ചെങ്കിലും അന്തിമവിധി ആയിട്ടില്ല. ഇതിന് പുറമേ അധ്യാപക നിയമനത്തില്‍ ഹൈക്കോടതി ഫുള്‍ബെഞ്ച് നിര്‍ദ്ദേശിച്ച യുജിസി മാനദണ്ഡങ്ങളുടെ ലംഘനവും നടന്നിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ഹൈക്കോടതിയുടെ അന്തിമവിധിക്ക് വിധേയമായിട്ടാകണം നിയമനത്തിന് അംഗീകാരം നല്‍കുന്നതെന്ന് ചൂണ്ടിക്കാണിക്കാന്‍ വൈസ് ചാന്‍സലര്‍ക്ക് ബാധ്യതയുണ്ട്. ഇത് സാമൂഹിക നീതി ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായ സാമൂഹിക ഉത്തരവാദിത്വമാണ്. എന്നാല്‍ പട്ടികജാതി വിഭാഗങ്ങളില്‍പെട്ട സിന്റിക്കേറ്റംഗങ്ങള്‍ ഉള്‍പ്പെടെ നിയമന അംഗീകാര ഉത്തരവില്‍ കോടതിയില്‍ നിലനില്‍ക്കുന്ന കേസിനെക്കുറിച്ച് പരാമര്‍ശിക്കരുതെന്ന് ശാഠ്യം പിടിക്കുകയാണ്. ഇക്കാര്യത്തില്‍ വൈസ് ചാന്‍സലുടെ നിലപാടിനെ സാധൂകരിക്കുന്ന വിധത്തിലാണ് നിയമോപദേശം ലഭിച്ചിട്ടുള്ളത്. നിയമനിഷേധം നടത്തുവാന്‍ സിന്റിക്കേറ്റംഗങ്ങള്‍ വൈസ് ചാന്‍സലര്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യത്തില്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കാനായി ഈ വിഷയം ചാന്‍സലര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. ചാന്‍സലര്‍ നല്കുന്ന നിര്‍ദേശമനുസരിച്ച് നിയമന അംഗീകാരം സംബന്ധിച്ച ഉത്തരവിറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: