പാറശ്ശാല: മദ്യവില്പന ശാലയ്ക്കു കെട്ടിടം എടുത്തെന്ന് അഭ്യൂഹങ്ങളെ തുടര്‍ന്ന് മദ്യവിരുദ്ധസമിതി നടത്തി വരുന്ന സത്യാഗ്രഹത്തിന് പിന്തുണ നല്കി കൊണ്ട് ബിജെപി കാരോട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കഴിഞ്ഞ വ്യാഴാഴ്ച പന്ത്രണ്ടു മണിക്കൂര്‍ നിരാഹാരം അനുഷ്ടിച്ചു. സംസ്ഥാന പാതയോരങ്ങളില്‍ നിന്നും മദ്യവില്‍പ്പനശാലകള്‍ മാറ്റണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്ന് പാറശ്ശാല സിവില്‍ സ്റ്റേഷനു മുന്നില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്പ്പനശാലയാണു ചെങ്ക വിളയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമം നടന്നത്.
ബവ്റേജസ് കോര്പറേഷന് ജീവനക്കാര്‍ സ്ഥലത്തു രഹസ്യമായെത്തി വീട് എടുത്തുയെന്ന് അഭ്യൂഹങ്ങളുയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് സത്യാഗ്രഹം നടത്തിവരുന്നത്. ജനജീവിതത്തെ ദുസ്സഹമാക്കി മദ്യവില്പനശാലയെത്തുന്നതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും നിരാഹാര സമരം ഉദ്ഘാടനം ചെയ്തുകൊണ്ട്് ബിജെപി ജില്ലാ കമ്മറ്റി അംഗം എന്‍.കെ.ശ്രീകുമാര്‍ പറഞ്ഞു. കാന്തല്ലൂര്‍ സജി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി & സോഷ്യല്‍ മീഡിയാ കന്യാകുമാരി ജില്ലാ പ്രസിഡന്റ് ബി.എസ്.അരുണ്‍കുമാര്‍, മഹിള മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ബിന്ദു, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി അനിത, യുവമോര്‍ച്ച നെയ്യാറ്റിന്‍കര സെക്രട്ടറി അഖില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: