തിരുവനന്തപുരം: ചികിത്സാ പിഴവിന് ഇരയാവുന്നവര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്നതിന് നിയമനിര്‍മ്മാണം കൊണ്ടുവരണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ആരോഗ്യരംഗത്തെ ആശ്രയിക്കുന്ന അസംഘടിതരായ ജനലക്ഷങ്ങളുടെ മനുഷ്യാവകാശങ്ങളെ മാനിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. ചികിത്സാ പിഴവിനും ഔഷധമേഖലയിലെ ന്യൂനതകള്‍ക്കും ഇരയാകുന്നവരുടെ അവകാശം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജിജി ളാനിത്തോട്ടം സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ചികിത്സാ മേഖലയിലെ ഇരകളുടെ പരാതികളില്‍ നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ കോമ്പന്‍സേഷന്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഉത്തരവ് ചീഫ് സെക്രട്ടറിക്കും ആരോഗ്യവകുപ്പ് സെക്രട്ടറിക്കും അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: