ആറ്റിങ്ങല്‍: ചിറയിന്‍കീഴ് പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ അരമണിക്കൂറിന്റെ വ്യത്യാസത്തില്‍ രണ്ടിടത്തു നടന്ന കൊലപാതക കേസിലെ അഞ്ചു പ്രതികളെ ആറ്റിങ്ങല്‍ പോലീസ് പിടികൂടി.
മാര്‍ച്ച് 29 ന് രാത്രി 7 നും 7.30നുമായിരുന്നു രണ്ട് കൊലപാതകവും നടന്നത്. പുതുക്കരി മുക്കാലിവട്ടം തെങ്ങടിയില് വീട്ടില്‍ ബിനു (35)നെ കൊലപ്പെടുത്തിയ കേസില്‍ പുളിമൂട്ടില്‍ കടവ് വലിയ വിളാകം വീട്ടില്‍ സെനില്‍(45), വടക്കേ അരയത്തുരുത്തില്‍ കായല്‍വാരം വീട്ടില്‍ കിരണ്‍ബാബു (25), പുളിമൂട്ടില്‍ കടവ് പണ്ടകശാല ലളിതാ നിവാസില്‍ ബിജു(40) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളും കൊല്ലപ്പെട്ട ബിനുവും തമ്മില്‍ വാക്ക് തകര്‍ക്കമുണ്ടായി. ഒന്നാം പ്രതിയായ സെനിലിനെ ബിനു മര്‍ദ്ദിച്ചതില്‍ ക്ഷുഭിതരായ പ്രതികള്‍ ഇരുമ്പ് കമ്പിഉപയോഗിച്ച് മര്‍ദ്ദിച്ചു. മാരകമായി തലയ്ക്ക് അടിയേറ്റ ബിനു മരിച്ചു.
രണ്ടാമത്തെ കൊലപാതകത്തില്‍ കിഴുവിലം മുടപുരം എന്‍ഇഎസ് ബ്ലോക്കിനു സമീപം നിസാര്‍ മന്‍സിലില്‍ നിസ്സാര്‍(37) ആണ് മരിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് കുറക്കട ആക്കോട്ടുവീള ചരുവിള പുത്തന്‍ വീട്ടില്‍ അജിത്(24), കിഴുവിലം കാട്ടുംപുറം മേലം തുണ്ടുവിളാകത്തു വീട്ടില്‍ അപ്പു എന്നു വിളിക്കുന്ന അനീഷ്(23) എന്നിവര്‍ അറസ്റ്റിലായി. സുഹൃത്തിനെ പ്രതികള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രശ്നം പരിഹരിക്കാന്‍ ചെന്നതായിരുന്നു നിസ്സാര്‍. മൂലൈവിളാകം കലിങ്കില്‍ വച്ച് നടന്ന സന്ധി സംഭാഷണം വാക്കേറ്റത്തില്‍ കലാശിച്ചു. പ്രതികള്‍ നിസാറിനെ തോട്ടില്‍ തള്ളിയിട്ട് മര്‍ദ്ദിച്ചു. തല കോണ്‍ക്രീറ്റ് കെട്ടില്‍ പിടിച്ചിടിക്കുകയും കല്ലുകൊണ്ട് തലയ്ക്കിടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിലാണ് നിസ്സാര്‍ മരണമടഞ്ഞത്. സംഭവശേഷം പ്രതികള്‍ ഒളിവിലായിരുന്നു. അന്യ സംസ്ഥാനത്തേയ്ക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.
തിരുവനന്തപുരം റൂറല്‍ എസ്പി അശോക് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ആറ്റിങ്ങല്‍ എഎസ്പി ആദിത്യയുടെ നിരീക്ഷണത്തില്‍ ആറ്റിങ്ങല്‍ സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ചിറയിന്‍കീഴ് എസ്ഐ സജീഷ്.എച്ച്.എല്‍, എസ്ഐ മാരായ പ്രസാദ് ചന്ദ്രന്, ജയന്, എഎസ്ഐ മാരായ ഷരീഫ്, അനില്‍, ജിഎസ്ഐ ജയന്, സിപിഒമാരായ ശരത്, സുല്‍ഫീക്കര്‍, സന്തോഷ്, മുരളീധരന്, ബിജു, പ്രവീണ്എസ്സിപിഒ അനില്‍കുമാര്‍ എന്നിരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: