നെയ്യാറ്റിന്‍കര: ജനസാന്ത്വന പദ്ധതി പ്രകാരമുളള ആനുകൂല്യം ലഭിക്കുന്നതിന് അപേക്ഷ നല്കാന് വന്‍ തിരക്ക്. നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസിലും അനുഭവപ്പെട്ടു. രാവിലെ ഏഴ് മണി മുതല്‍ തന്നെ താലൂക്ക് ഓഫീസും പരിസരവും അപേക്ഷകരെ കൊണ്ട് നിറഞ്ഞിരുന്നു.
എന്നാല്‍ താലൂക്ക് ഓഫീസ് അധികൃതര്‍ അപേക്ഷകര്‍ക്ക് യാതൊരു വിധത്തിലുമുളള മുന്നൊരുക്കള്‍ നടപ്പിലാക്കിയിരുന്നില്ലായെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വിധവകള്‍ക്കും അറുപത് വയസ് തികഞ്ഞവര്‍ക്കുമാണ് ആനുകൂല്ല്യത്തിന് അര്‍ഹതയുളളതായി പറയുന്നത്. കഴിഞ്ഞ 31 വരെ കളക്ടറേറ്റിലാണ് അപേക്ഷകള്‍ സ്വീകരിച്ചിരുന്നത്.. എന്നാല്‍ അപേക്ഷകരുടെ എണ്ണത്തിലുളള വര്‍ദ്ധനവ് പരിഗണിച്ചാണ് ഇന്നലെ മുതലാണ് താലൂക്കുകളില്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്.
നെയ്യാറ്റിന്‍കര താലൂക്കിലുളള വിവിധ പഞ്ചായത്തുകളില്‍ നിന്നും രാവിലെ മുതല്‍ എത്തിയ ജനത്തെ നിയന്ത്രിക്കാന്‍ അധികൃതര്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. അപേക്ഷകരില്‍ നിന്നും സ്വീകരിച്ച ഫോമുകള്‍ യാതൊരുനിധ നിയന്ത്രണവുമില്ലാതെ ഓഫീസിന്റെ മൂലയില്‍ ശ്രദ്ധയില്ലാതെ വലിച്ച് വാരിയിട്ടിരിക്കുന്ന കാഴ്ചയും കാണാമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: