തിരുവനന്തപുരം: വിതരണ വാഹനങ്ങളില്‍ നിന്നും ലോഡിറക്കുന്നതുമായിബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ചാലയി കൊത്തുവാള്‍ സ്ട്രീറ്റില്‍ സിഐടിയു നടത്തുന്ന സമരം അക്രമാസക്തമാകുന്നു. ഇന്നലെ മുതലാണ് സിഐടിയുവിന്റെ നേതൃത്വത്തിലുള്ള തൊഴിലാളികള്‍ കൊത്തുവാള്‍ തെരുവിലും മറ്റ് പ്രദേശങ്ങളിലും ജോലി നിര്‍ത്തിവച്ച് സമരം ആരംഭിച്ചത്.
ഗോഡൗണുകളില്‍ നിന്നുള്ള സാധനങ്ങള്‍ വിതരണവാഹനങ്ങളില്‍ കയറ്റി വിവിധ കടകളില്‍ ഇറക്കിക്കൊടുക്കുന്നത് വിതരണ സ്ഥാപനത്തിലെ തൊഴിലാളികളാണ്. ഈ തൊഴിലും തങ്ങള്‍ക്ക് വേണമെന്ന് ചുമട്ടുതൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഇത് വ്യാപാരികള്‍ നിഷേധിച്ചതോടെയാണ് സിഐടിയുവിന്റെ നേതൃത്വത്തില്‍ സമരം പ്രഖ്യാപിച്ചത്. ഇന്നലത്തെ സമരം ലോഡിറക്കലിനെ സാരമായി ബാധിച്ചു.
സമരം ഒത്തുതീര്‍പ്പിലാകാതെ കടകള്‍ തുറക്കാനനുവദിക്കില്ലെന്നും സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ വിരട്ടിഓടിക്കുമെന്നുമാണ് സിഐടിയു നേതാക്കളുടെ ഭീഷണി. കടകള്‍ തുറക്കാനനുവദിച്ചില്ലെങ്കില് പോലീസ് സംരക്ഷണയില്‍ കടകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമവും വ്യാപാരികള്‍ നടത്തുന്നുണ്ട്. സമരത്തിനെതിരെ ആള് കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും വ്യാപാരി വ്യവസായി ഏകോപന സമിതിയും സര്‍ക്കാരിനെ സമീപിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: