കല്‍പ്പറ്റ: സംസ്ഥാനത്ത് സ്ത്രീകളുടെ സുരക്ഷക്കെതിരെ കൂടുതല്‍ വെഅതിക്രമങ്ങളും വര്‍ദ്ധിച്ച സാഹചര്യത്തില്‍ സ്ത്രീ സുരക്ഷക്കായി സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഇടപെടല്‍ നടത്തണമെന്ന് മഹിളാ കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷത്തിനുള്ളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. പെണ്‍കുട്ടികള്‍ക്കെതിരെയാണ് ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ നടക്കുന്നത്. ബാലിക പീഡനങ്ങളില്‍ പ്രതികളായവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം. പട്ടിക വര്‍ഗ്ഗ സമൂഹത്തിനിടയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പേ ആചാര പ്രകാരം വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കുന്നുണ്ട്. ഇവരെ പോക്സോ കേസില്‍പ്പെടുത്തി പുരുഷന്മാരെ ജയിലിലടച്ചത് മൂലം പട്ടിണിയിലായ പെണ്‍കുട്ടികളുടെ കുടുംബത്തെ ധനസഹായം നല്കി സര്‍ക്കാര്‍ സംരക്ഷിക്കണം. മാനുഷിക പരിഗണന നല്കി ഇത്തരത്തില്‍ ജയിലിലായവരെ പുറത്തു കൊണ്ടുവരാന്‍ ആവശ്യമായ നിയമ നിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. പോക്സോ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാറില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്കായി ഒരു വകുപ്പ് തന്നെ ഉണ്ടാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഒരു വര്‍ഷമായിട്ടും ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ല. തൊഴില്‍ രംഗങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുടുംബങ്ങളില്‍ പോലും പെണ്‍കുട്ടികള്‍ക്കെതിരെ പീഡനങ്ങളും അതിക്രമങ്ങളും വര്‍ദ്ധിച്ച സാഹചര്യത്തില്‍ കുടുംബശ്രീ സംവിധാനങ്ങള്‍ ഉപയോഗിച്ച് ജാഗ്രത സമിതികള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. പൊതുസമൂഹത്തില്‍ ബോധവല്‍ക്കരണവും, എല്ലാ വിദ്യാലയങ്ങളിലും പെണ്‍കുട്ടികള്‍ക്ക് കാര്യക്ഷമമായ രീതിയില്‍ കൗണ്‍സിലിംഗ് സംവിധാനം ഒരുക്കണം. രാഷ്ട്രീയ രംഗത്തേക്ക് സാമൂഹിക പ്രതിബദ്ധതയുള്ള കൂടുതല്‍ സ്ത്രീകളെ കൊണ്ടുവരാന്‍ മഹിളാ കോണ്‍ഗ്രസ് സംഘടനാ സംവിധാനം മെച്ചപ്പെടുത്തും. ഇതിന്റെ ഭാഗമായി ജില്ലയില്‍ പഞ്ചായത്ത്തല കണ്‍വെന്‍ഷനുകളും, നിയോജക മണ്ഡലം തലത്തില്‍ നേതൃസംഗമങ്ങളും സംഘടിപ്പിക്കും. യുവതികളെ കൂടുതല്‍ ആകര്‍ഷിക്കാനായി പ്രൊഫഷണല്‍ രീതിയിലുളള പരിശീലനങ്ങളും, നേതൃസംഗമങ്ങളും നടത്തുമെന്ന് അവര്‍ അറിയിച്ചു. പത്ര സമ്മേളനത്തില്‍ പ്രസിഡണ്ട് ചിന്നമ്മ ജോസ്, വിജയമ്മ ടീച്ചര്‍, ശോഭനകുമാരി, മാര്‍ഗരറ്റ് തോമസ് എന്നിവര്‍ പങ്കെടുത്തു.
—
പ്രതികരിക്കാൻ ഇവിടെ എഴുതുക: