ഡമാസ്കസ്: സിറിയയിൽ വീണ്ടും രാസായുധ പ്രയോഗം. ആക്രമണത്തിൽ 35 പേർ കൊല്ലപ്പെടുകയും 60ഓളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
വടക്കുപടിഞ്ഞാറന്‍ സിറിയയിലെ വിമത സ്വാധീന മേഖലയായ ഇഡ്ലിബ് പ്രവിശ്യയിലെ ഖാന് ഷെയ്ഖോണിലാണ് സംഭവം. ക്ലോറിന്‍ വാതകമാണ് വര്‍ഷിച്ചത്. ഇരകളില്‍ ഭൂരിഭാഗവും കുട്ടികളും സാധാരണ ജനങ്ങളുമാണ്. രാസായുധ പ്രയോഗം മൂലം ഇവര്‍ക്ക് ശ്വാസതടസും ഛര്‍ദിലും ഉണ്ടായി. ഇരകളുടെ ചിത്രങ്ങള്‍ പ്രാദേശിക പ്രതിപക്ഷ പ്രവര്‍ത്തകരും വാര്‍ത്ത സൈറ്റകളും പുറത്തുവിട്ടിട്ടുണ്ട്.
രാസായുധപ്രയോഗം നടത്തിയത് സിറിയന്‍ സര്‍ക്കാരോ റഷ്യന്‍ ജെറ്റുകളോ ആകാമെന്ന് മനുഷ്യവകാശ സംഘടന ആരോപിച്ചു. എന്നാല്‍ ആരോപണത്തെ സിറിയന്‍ സര്‍ക്കാര്‍ നിഷേധിച്ചു.
2014നും 2015നും ഇടയില്‍ മൂന്നു തവണ സിറിയന്‍ സര്‍ക്കാര്‍ സേന രാസായുധം പ്രയോഗിച്ചിരുന്നതായി യുഎന്നും രാസായുധപ്രയോഗത്തിനെതിരേ അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ഓര്ഗനൈസേഷന് ഫോര്‍ ദി പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ്’ കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: