പയ്യന്നൂര്‍: തൃക്കുറ്റ്യേരി കൈലാസനാഥ ക്ഷേത്രത്തില്‍ അടുത്തിടെയായി തുടരുന്ന വിവാദങ്ങളില്‍ അഖില കേരള തന്ത്രിസമാജം ഉത്തരമേഖലാ ഘടകം അപലപിച്ചു. പ്രശ്നത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വിധത്തിലുള്ള പ്രചാരണം ദൗര്‍ഭാഗ്യകരമാണ്. ഇത് ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ്. ക്ഷേത്രകാര്യങ്ങളിലെ പരമാധികാരി ക്ഷേത്രം തന്ത്രിയാണ്. അതിനാല്‍ തന്നെ പ്രസ്തുത ക്ഷേത്രത്തിലെ ചൈതന്യ ലോപമടക്കമുള്ള വിഷയങ്ങളില്‍ തന്ത്രിയുടെ തീര്‍പ്പ് അന്തിമമാണ്. എന്നാല്‍ ഇവിടെ തന്ത്രിയെ കണക്കിലെടുക്കാതെ ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന ക്ഷേത്ര ഭാരവാഹികള്‍ ക്ഷേത്രാചാരങ്ങളെയാണ് വെല്ലുവിളിക്കുന്നത്. ആചാരാനുഷ്ഠാനങ്ങള്‍ക്ക് മേലുള്ള ഇത്തരം കടന്ന് കയറ്റങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രശ്നത്തില്‍ അടിയന്തിരമായി മലബാര്‍ ദേവസ്വം ബോര്‍ഡും, ദേവസ്വം വകുപ്പും ഇടപെടണമെന്നും, ക്ഷേത്ര ചൈതന്യ ലോപത്തിനു ഹേതുവാകുന്ന അനാവശ്യ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും തന്ത്രി സമാജം ഉത്തരമേഖലാ ഘടകം ആവശ്യപ്പെട്ടു. സമാജം മേഖലാ പ്രസിഡണ്ട് കാട്ടുമാടം ഈശാനന് നമ്പൂതിരിപ്പാട്, വൈസ് പ്രസിഡണ്ട് കോറമംഗലം നാരായണന് നമ്പൂതിരി, സെക്രട്ടറി ഇടവലത്ത് പുടയൂര്‍ ജയനാരയണന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: