ചെറുപുഴ: മലയോര ഹൈവേ നിര്‍മ്മാണം അനിശ്ചിതമായി നീണ്ടുപോകുന്നതുമൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം ശക്തി പ്രാപിക്കുന്നു. മലയോര ഹൈവേയില്‍ ചെറുപുഴ, തേര്‍ത്തല്ലി ടൗണുകളില്‍ മാത്രം വീതി കുറച്ച് നിര്‍മ്മാണം നടക്കുന്നതും ഗുരുതരമായ അപകടം ക്ഷണിച്ചു വരുത്തുന്ന തരത്തില്‍ സ്ഥിതി ചെയ്യുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാത്തതും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉന്നയിച്ച് മഞ്ഞക്കാട് ജൂബിലി ക്ലബിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ഹൈവേ ആക്ഷന്‍ കമ്മിറ്റിയും കോടോപ്പള്ളി സെന്റ് സെബാസ്റ്റിനോസ് ചര്‍ച്ച് വികാരി ഫാദര്‍ മാത്യു പയ്യനാട്ടിന്റെ നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായാണ് സമരം നടത്തുന്നത്. ഇന്ന് വൈകുന്നേരം 5മണി മുതല്‍ 5:30 വരെ ചക്ര സ്തംഭന സമരം നടത്തും. മജിഷ്യന്‍ സുനില്‍ വിസ്മയയുടെ നേതൃത്വത്തില്‍ കാക്കേഞ്ചാല്‍ മുതല്‍ ചെറുപുഴ ടൗണ്‍ ചുറ്റി കണ്ണുകെട്ടി ബൈക്ക് ഒടിക്കും മറ്റു ബൈക്ക് യാത്രികരും പ്രതിഷേധത്തില്‍ പങ്കാളികളാകും.
ചെറുപുഴ ടൗണില്‍ ഇന്ന് നടക്കുന്ന സമരത്തില്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ്, ക്ലബ് പ്രസിഡന്റ് എന്‍.എസ്.ശിവന്, വ്യാപാരി വ്യവസായി നേതാവ് സി.ഗോപിനാഥ്, കുത്തിരുമ്മല് ദാമോദരന്‍, മോഹനന് പലേരി, പി.ആര്.വിജയന്, ജയന് പെരിങ്ങാല, തോമസ് ഒഴുകയില്‍, കെ.വേണുഗോപാല്‍, ഓസ്റ്റിന്‍ കുര്യന് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: