കുന്നംകുളം: കഴിഞ്ഞദിവസം കടങ്ങോട് നടന്നതുപോലുള്ള കൂട്ട ആത്മഹത്യ ദുരന്തങ്ങള്‍ നാട്ടില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാരും നിയമപാലകരും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലടീച്ചര്‍.
കേരളത്തിലെ പല പ്രദേശങ്ങളിലും പ്രതേകിച്ച് ജില്ലയിലെ ഗ്രാമ പ്രദേശങ്ങളില്‍ അനധികൃതമായി നടക്കുന്ന പണമിടപാട് സ്ഥാപനങ്ങള്‍ക്കും അതിന്റെ നടത്തിപ്പുകാര്‍ക്കും നേരെ ശക്തമായ നടപടി സ്വീകരിക്കണം. കൂടാതെ കടങ്ങോട് നടന്ന കൂട്ട ആത്മഹത്യയില്‍ ഭൂമാഫിയകള്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കണം. പൊതുവിദ്യാഭ്യാസം പ്ലസ്ടു വരെ സൗജന്യമാക്കിയ സാഹചര്യത്തില്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട വൈഷ്ണവിയുടെ വിദ്യാഭ്യാസ ചെലവ് മാത്രം ഏറ്റെടുത്ത് കൊണ്ട് കൈകഴുകുവാനുള്ള സര്‍ക്കാര്‍ ശ്രമം അനുവദിച്ചുതരാന്‍ നിര്‍വ്വാഹമില്ല.
കടം കയറി നില്ക്കുന്ന വീടിന്റേയും സ്ഥലത്തിന്റേയും കടം എഴുതിതത്തള്ളി കുട്ടിയുടെ പേരിലാക്കി നല്‍കണമെന്നും ശശികലടീച്ചര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ജില്ലാ ജന.സെക്രട്ടറി പ്രസാദ് കാക്കശ്ശേരി, താലൂക്ക് പ്രസിഡന്റ് കെ.രാജഗോപാല്‍, വര്‍ക്കിങ് പ്രസിഡന്റായ സതീശന്, ടി.സുരേഷ്, സുബ്രഹ്മണ്യന്, ശ്രീരാമന് നമ്പീശന്, രഘുനാഥ്, സതീഷ്ബാബു, മുകുന്ദന് ചൊവ്വന്നൂര്‍ എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: