നെടുങ്കണ്ടം: പതിറ്റാണ്ടുകളുടെ പഴക്കമുള്ള തൂക്കുപാലം ചന്തയ്ക്ക് ഇന്ന് അവശേഷിക്കുന്നത് അവഗണനകള്‍ മാത്രം. ജന പ്രതിനിധികള്‍ അടക്കമുള്ളവര്‍ ആയിരത്തിതൊള്ളായിരത്തി അറുപതുകളില്‍ കല്ലാര്‍ പട്ടം കോളനിയുടെ ഹൃദയ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഈ ചന്തയെ പൂര്‍ണ്ണമായും അവഗണിക്കുകയാണ്.
ഹൈറേഞ്ചിലെ തന്നെ ഏറ്റവും പ്രശസ്തമായിരുന്ന തൂക്കുപാലം ചന്ത ഇന്ന് അവഗണനയുടെ പ്രതീകമായി വശേഷിക്കുകയാണ്. കരുണാപുരം ഗ്രാമപഞ്ചായത്തില്‍ ഉള്ള ഈ ചന്ത പണ്ടുമുതലേ ആഴ്ച ചന്തയായി ഞായറാഴ്ചകളില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഇത് ദിവസച്ചന്ത ആക്കാന്‍ നാട്ടുകാരുടെ നിരന്തര ആവശ്യം ഉണ്ടായിട്ടും അധികൃതര്‍ ഇതിനെതിരെ കണ്ണടക്കുകയാണ്. നിലവില്‍ ഉള്ള പഴയ സ്റ്റാളുകള്‍ തകര്‍ന്ന നിലയില്‍ ആണ്.
ഷട്ടറുകളോടെ പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച കെട്ടിടം ആകട്ടെ അന്ന് മുതല്‍ വന്‍കിട വ്യാപാരികള്‍ ബിനാമി പേരുകളില്‍ പഞ്ചായത്ത് അധിക
ൃതരുടെ ഒത്താശയോടെ എടുത്തു ആക്രി, മലഞ്ചരക്ക്, മറ്റു ഗോഡൗണുകളായി ഉപയോഗിക്കുന്നു. ഇത് മൂലം ഞാറാഴ്ച്ചകളില്‍ ചന്ത റോഡിന്റെ ഇരുവശങ്ങളിലുമായാണ് നടക്കുന്നത്. വാഹനങ്ങളും ജനസാന്ദ്രതയും വര്‍ദ്ധിച്ചതോടെ ഇവിടെ വന്‍ ഗതാഗതകുരുക്കാണ് ഉണ്ടാവുന്നത്. പലപ്പോഴും സര്‍വീസ് ബസുകള്‍ സ്റ്റാന്റില്‍ പോലും പോകാതെ പാലം ജങ്ഷനില്‍ തിരിഞ്ഞു പോകുന്നതും വഴക്കുകള്‍ക്ക് കാരണം ആകുന്നു. ഇത് നിത്യചന്ത ആക്കിയാല്‍ ഈ പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരവും ജനങ്ങള്‍ക്ക് ഉപകാരപ്രദവും ആയി മാറുമെന്ന് നാട്ടുകാര്‍ പറയുന്നു.
മത്സ്യ മാംസ മാര്‍ക്കറ്റും യാതൊരുവിധ ശുചീകരണവും ഇല്ലാതെ ഇവിടെ നടക്കുന്നു. പഴകിയ ഉണക്കമീന്‍ ഇവിടെത്തന്നെ കഴുകി വീണ്ടും വില്‍പ്പനക്ക് വരുന്നു. ബിവറേജസ് ഔട്ട് ലെറ്റ് കൂടി വന്നതോ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണിവിടം ഇപ്പോള്‍. നാട്ടുകാര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ചന്തയുടെ പ്രവര്‍ത്തനം നടത്തണമെന്നാണ് വ്യാപാരികളും പ്രദേശവാസികളും ഒന്നടങ്കം ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: