തിരുവനന്തപുരം: കേരളാ സര്‍വ്വകലാശാല സ്റ്റുഡന്‍സ് സര്‍വീസ് ഡയറക്ടര്‍ ഡോ ടി. വിജയലക്ഷ്മിക്കെതിരെ കൊലവിളി മുഴക്കിയ ഡിവൈഎഫ്ഐ നേതാവിനെ അറസ്റ്റുചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി, ഡിജിപി അടക്കമുള്ളവര്‍ക്ക് ഡോ. വിജയലക്ഷ്മി പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ല. നടപടി എടുക്കാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം.
കലോത്സവഫണ്ട് അനധികൃതമായി അനുവദിക്കാത്തതിനാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗവും സര്‍വകലാശാല സിന്‍ഡിക്കേറ്റംഗവുമായ എ.എ. റഹിം അധ്യാപികയ്ക്കെതിരെ കൊലവിളി മുഴക്കിയത്.
സ്ത്രീത്വത്തെ അപമാനിച്ച് അവഹേളനപരമായ പരാമര്‍ശങ്ങള്‍ നടത്തി ശാരീരികമായി കയ്യേറ്റം ചെയ്തു. തീവ്രവാദികള്‍ പോലും ചെയ്യാന്‍ മടിക്കുന്നതാണ് തന്നോട് ചെയ്തതെന്ന് അധ്യാപിക വെളിപ്പെടുത്തുന്നു.
യുവാക്കള്‍ക്ക് അപമാനമായ നേതാവിനെ കയ്യാമം വയ്ക്കണം. വിവിധ വിഷയങ്ങളില്‍ സിപിഎം നിലപാട് വ്യക്തമാക്കാന്‍ ചാനല്‍ ചര്‍ച്ചകളില്‍ വരുന്നയാളാണ് റഹിം. അത്തരമൊരാള്‍ സ്ത്രീത്വത്തെ അപമാനിക്കാന്‍ നേതൃത്വം നല്‍കിയത് സിപിഎമ്മിന്റെ അപചയമാണ്.
കലോത്സവവുമായി ബന്ധപ്പെട്ട് ഉയരുന്ന സാമ്പത്തിക ക്രമക്കേടുകളെപ്പറ്റിയും സിപിഎം നേതാക്കളുടെ അനര്‍ഹമായ കൈകടത്തലിനെപ്പറ്റിയും അന്വേഷിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: