മണ്ണാര്‍ക്കാട്: ജില്ലയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ കാഞ്ഞിരപ്പുഴയില്‍ സഞ്ചാരികള്‍ കുറഞ്ഞു വരുന്നത് ആശങ്കാജനകമാകുന്നു. വെള്ളച്ചാട്ടവും, പൂന്തോട്ടവും,കുട്ടികളുടെ പാര്‍ക്കും,ബോട്ടിങ്,രാത്രി കാലങ്ങളിലെ അലങ്കാരം എന്നിവയെല്ലാം അന്യമായികൊണ്ടിരിക്കുന്നു. ഉദ്യാനത്തിന്റെ തളര്ച്ചക്ക കാരണം ജീവനക്കാരുടെ നിസ്സഹകരണമാണ് എന്ന് പറയപ്പെടുന്നു.
ജലസേചന സൗകര്യത്തിനും കുടിവെള്ളത്തിനുമായിട്ടാണ് 1980പദ്ധതി ഭാഗികമായി കമ്മീഷന് ചെയ്തത്. തുടക്കത്തില്‍ ഇത് ഫലം കണ്ടെങ്കിലും പിന്നീട് മുരടിപ്പ് അനുഭവിക്കുകയായിരുന്നു. ഇതിനിടെ ടൂറിസം പ്രമോഷം കൗണ്‍സില്‍ മുന്‍കൈ എടുത്ത് ബോട്ടിങ് പുനരാരംഭിക്കാന്‍ തയ്യാറെടുത്തെങ്കിലും അത് കടലാസില്‍ ഒതുങ്ങി.
കഴിഞ്ഞ നാലു വര്‍ഷമായി ഉദ്യാനത്തില്‍ സഞ്ചാരികളുടെ വരവില്‍ കുറവുണ്ടായെങ്കിലും സര്‍ക്കാറിന്റെ ഭഗത്തുനിന്നും യാതൊരു ഇടപെടലും ഉണ്ടായില്ല. എന്നാല്‍ ഡാം സംരക്ഷണത്തിന്രെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ചുറ്റുമതില്‍ നിര്‍മ്മാണത്തിനും ഷട്ടറിന്റെ പണികള്‍ക്കുമായി 22 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
സംസ്ഥാനം ഫണ്ട് ദുരുപയോഗം ചെയ്യുമൊ എന്ന ആശങ്കയും ഇതിനിടെ ഉയര്‍ന്നു കഴിഞ്ഞു. എഗ്രിമന്റ് പ്രകാരം അടിത്തറ കെട്ടാതെ തന്നെ മതില്നിര്മ്മണം ആരംഭിച്ചതാണ് കാരണം.
ഡാമിന്റെ സുരക്ഷയും ഉദ്യാന നവീകരണവും യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്തു തീര്‍ക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: