പാലക്കാട് : കുടുംബ സംസ്ക്കാരവും മഹിമയും സംഘസംസ്ക്കാരവും കൂടികലര്‍ന്ന മഹത്വ്യക്തിത്വത്തിനുടമയായിരുന്നു അന്തരിച്ച എസ്.ഭാസ്ക്കരന്‍ മാസ്റ്ററെന്ന്
വിദ്യാഭാരതി അഖില ഭാരതീയ സഹ കാര്യദര്‍ശ്ശി എന്‍സിടി രാജഗോപാല്‍ അഭിപ്രായപ്പെട്ടു. എന്‍ടിയു ബാലഗോകുലം സംഘടനകളുടെ ആദ്യകാല പ്രവര്‍ത്തകനും പിന്നീട് വഴികാട്ടിയുമായിരുന്ന എസ്.ഭാസ്ക്കരന്‍മാസ്റ്റര്‍ അനുസ്മരണപ്രഭാഷണം വടക്കന്തറ കൃഷ്ണകൃപ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മിതഭാഷിയും, മൃദുഭാഷിയും അതേസമയം പറയേണ്ടകാര്യങ്ങള്‍ പറയേണ്ടവരുടെ മുന്നില്‍ പറഞ്ഞിരുന്ന വ്യക്തിയുമായിരുന്നു അദ്ദേഹം.
ഒരധ്യാപകന് സമൂഹത്തോട് എങ്ങനെ പെരുമാറണം എന്നുള്ളതിന്റെ മാതൃകകൂടിയാണ് ഭാസ്ക്കരന്‍ മാസ്റ്റര്‍ അദ്ദേഹം പറഞ്ഞു. നഗര്‍ സംഘചാലക് എ.നാരായണന്‍കുട്ടി അധ്യക്ഷത വഹിച്ചു. വിഭാഗ്സംഘചാലക് വി.കെ.സോമസുന്ദരന്‍, ജില്ലാ സംഘചാലക് എന്‍.മോഹന്‍കുമാര്‍, എം.മുകുന്ദന്, കെ.നടരാജന്, യു.കൈലാസ്മണി, പി.ബേബി, കെ.കണ്ണന് സംസാരിച്ചു.
ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്.സേതുമാധവന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: