തിരുവനന്തപുരം: മദ്യത്തിന്റെ പേരില്‍ ജനങ്ങളുമായി സംഘര്‍ഷത്തിനില്ലെന്ന് മന്ത്രി ജി.സുധാകരന് . എടുത്തുചാടി ജനങ്ങളെ ബാധിക്കുന്ന തീരുമാനമെടുക്കില്ല. പ്രദേശവാസികള്‍ അല്ലാത്തവര്‍ പോലും മദ്യശാലകള്‍ക്കെതിരായ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
ജനവാസ കേന്ദ്രങ്ങളിലോ ആരാധനാലയങ്ങളുടെ സമീപത്തോ മദ്യശാലകള്‍ സ്ഥാപിക്കില്ല. ഇക്കാര്യത്തില്‍ എക്സൈസ് വകുപ്പിനല്ല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ചുമതല.
എല്‍ഡിഎഫ് സര്‍ക്കാര്‍ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.
മദ്യശാലകള്‍ ആരെയും സ്വാഗതം ചെയ്യുന്നില്ല, മദ്യശാലകളുമായി സര്‍ക്കാരിന് ഒരുതരത്തിലുള്ള കരാറുമില്ല. കള്ളുഷാപ്പുകളില്‍ വിദേശമദ്യം വില്‍ക്കാമെന്ന് താന്‍ പറഞ്ഞതായും കോടിയേരി ബാലകൃഷ്ണന് ഈ അഭിപ്രായം തള്ളിക്കളഞ്ഞതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
അങ്ങനെ യാതൊരു നിര്‍ദ്ദേശവും താന്‍ വച്ചിട്ടില്ല. കള്ളുഷാപ്പുകളില്‍ കൂടി വിദേശമദ്യം വില്‍ക്കുന്നതിനുള്ള യാതൊരു നിര്‍ദ്ദേശവും സര്‍ക്കാരിന്റെ പരിഗണനയില്‍ വന്നിട്ടില്ല. ഇവ മാറ്റുന്നതു സംബന്ധിച്ച് സഹായം അഭ്യര്‍ത്ഥിച്ച് ഒരാളും തന്റെയടുത്തെത്തിയിട്ടില്ല.
കോടതിവിധി മറികടക്കാന്‍ വീണിടം വിദ്യയാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതിനായി സംസ്ഥാനപാതകള്‍ തരംതാഴ്ത്തില്ല. എന്നാല്‍ സംസ്ഥാന പാതകളെക്കുറിച്ച് വിശദമായ പഠനം നടത്തും. നിയമാനുസൃതം മദ്യം നല്‍കിയില്ലെങ്കില്‍ വ്യാജമദ്യം ഒഴുകുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: